ആറുവയസുകാരനെ തലയ്ക്കടിച്ചു കൊന്നു, സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

ഇടുക്കി: അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ ലെെംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധശിക്ഷ. നാല് കേസുകളിലായി മരണം വരെ തടവും വിധിച്ചിട്ടുണ്ട്. ആകെ 92 വർഷം തടവാണ് വിധിച്ചത്. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഇടുക്കി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

2021 ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് സംഭവം നടന്നത്. വണ്ടിപ്പെരിയാര്‍ മാമ്ലല ഇരുപതാപറമ്പില്‍ സുനില്‍കുമാർ എന്ന ഷാന്‍ (50) ആണ് പ്രതി. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവ് കൂടിയായ പ്രതി സംഭവ ദിവസം, ഭാര്യാമാതാവിന്റെ വീട്ടിലെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറി കുട്ടികളുടെ അമ്മയെയും മുത്തശ്ശിയെയും ചുറ്റിക കൊണ്ട് ആക്രമിക്കുകയും ആറുവസയുകാരനെ കൊലപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷമാണ് 14 വയസുകാരിയായ സഹോദരിയെ ഏലത്തോട്ടത്തിലെത്തിച്ച് ബലാത്സംഗം ചെയ്തതത്.

അതിര്‍ത്തി തര്‍ക്കവും കുടുംബ വഴക്കുമാണ് ആക്രമണത്തിന് കാരണം. വെള്ളത്തൂവൽ പൊലീസാണ് കേസിൽ കുറ്റപത്രം സമ‍ർപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top