മണിപ്പൂരിൽ കുക്കി യുവാവിന്റെ ശരീരം കത്തിക്കുന്ന വീഡിയോ പുറത്ത്; ജീവനോടെയെന്ന് കുക്കികൾ, വൻ പ്രതിഷേധം

ഇംഫാൽ: കലാപത്തിന്റെ ഭീതി അടങ്ങാത്ത മണിപ്പൂരിൽ ഒരു യുവാവിന്റെ ശരീരം കത്തിക്കുന്നതിന്റെ നടുക്കുന്ന വീഡിയോ പുറത്ത്. സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധവും ഉയര്‍ന്നു. ജീവനോടെയാണ് തീയിട്ടതെന്ന് കുക്കിവിഭാഗക്കാർ ആരോപണമുയർത്തി. കുക്കിവിഭാഗക്കാരായ ആഞ്ചിലേറെപ്പേരെ കലാപകാരികൾ ജീവനോടെ ചുട്ട് കൊന്നിട്ടുണ്ടെന്ന് പരാതിയുണ്ട്.

മേയ് നാലിന് നടന്ന സംഭവമാണിതെന്നും കൊല്ലപ്പെട്ടത് കുക്കി വിഭാഗക്കാരനായ ലാൽഡിൻതാംഗയാടെന്നും പോലീസ് പറഞ്ഞു. കുക്കിവിഭാഗക്കാരായ രണ്ടുസ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിച്ച ദിവസംതന്നെയാണ് ഇതും നടന്നത്. സംഭവത്തിൽ നേരത്തേ കേസെടുത്തിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും പോലീസ് പറയുന്നു.

കറുത്ത ടിഷർട്ടും പാന്റും ധരിച്ച ഒരാളുടെ ദേഹം അനങ്ങാതെ മണ്ണിൽ കിടക്കുന്നതാണ് വീഡിയോയിലുള്ളത്. മുഖത്ത് മുറിവുകളേറ്റ് ചോരയൊലിക്കുന്ന നിലയിലാണ്. ശരീരം കത്തുന്നതും കാണാം. ഫോട്ടോകളോ വീഡിയോകളോ എടുക്കരുതെന്ന്‌ കൂടിനിൽക്കുന്നവർ നിർദേശിക്കുന്നുണ്ട്. ഇവരെയാരെയും ഏഴുസെക്കൻഡുള്ള വീഡിയോയിൽ കാണുന്നില്ല. പശ്ചാത്തലത്തിൽ വെടിയൊച്ചകളും കേൾക്കാം.

ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ജാഥകളും പൊതുയോഗങ്ങളും പ്രതിഷേധപ്രകടനങ്ങളും ആൾക്കൂട്ടവും നിരോധിച്ചുകൊണ്ട് പോലീസ് ഉത്തരവിറക്കി. സംഘർഷസാധ്യത ഒഴിവാക്കാൻ വേണ്ടിയാണിതെന്ന് പോലീസ് വ്യക്തമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top