‘ഒടുവിൽ ബാല്യകാല സുഹൃത്തിനെ തേടി പാക്കിസ്ഥാനിൽ നിന്നും അലി വന്നു’; സൗഹൃദങ്ങളെ സ്നേഹിച്ച മൻമോഹൻ
ഇന്ത്യയുടെ തീരാനഷ്ടങ്ങളിലൊന്നാണ് ഇന്നലെ അന്തരിച്ച മുൻ പ്രധാനമന്ത്രിയും രാജ്യത്തിൻ്റെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പിയുമായ ഡോ. മൻമോഹൻ സിംഗിൻ്റെ വിയോഗം. 2008ൽ പ്രധാനമന്ത്രി പദത്തിയിരിക്കെ തൻ്റെ ബാല്യകാല സുഹൃത്തായ പാക്കിസ്ഥാനിൽ നിന്നുള്ള രാജാ മുഹമ്മദ് അലിയെ കണ്ടുമുട്ടിയത് വലിയ ചർച്ചയായിരുന്നു. ഇരുവരുടേയും സൗഹൃദത്തിന് വലിയ പ്രാധാന്യമായിരുന്നു അന്ന് മാധ്യമങ്ങൾ നൽകിയത്.
1932 സെപ്തംബർ 26ന് അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് മേഖലയിലെ അലി ഗാഹ് (ഇപ്പോഴത്തെ പാക്കിസ്ഥാൻ) എന്ന ഗ്രാമത്തിലായിരുന്നു മൻമോഹൻ സിംഗിൻ്റെ ജനനം. 1947ലെ വിഭജനത്തെ തുടർന്ന് ജൻമനാട് ഉപേക്ഷിച്ച് അദ്ദേഹത്തിൻ്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു.
2024ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സിംഗ് അധികാരത്തിലെത്തിയപ്പോൾ വാർത്ത ഗാഹിലുമെത്തി. ഇതോടെ സഹപാഠിയായ രാജാ മുഹമ്മദ് അലിക്ക് അദ്ദേഹത്തെ കണാനുള്ള ആഗ്രഹം തോന്നി. പ്രൈമറി സ്കൂളിൽ നിച്ച് പഠിച്ച സുഹൃത്തിൻ്റെ ആഗ്രഹമറിഞ്ഞ സിംഗ് അതിനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
2008 മെയ് മാസത്തിൽ തൻ്റെ ബാല്യകാല സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ പാക്കിസ്താൻ പൗരനായ അലി ഇന്ത്യയിലെത്തി. ചെറുപ്പത്തിൽ ‘മോഹന‘ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിളിപ്പേരെന്നും സുഹൃത്തുക്കൾ എല്ലാവരും അങ്ങനെയാണ് വിളിക്കുന്നതെന്ന വിവരവും അലി പങ്കുവച്ചിരുന്നു. ഡൽഹിയിൽ വച്ച് നേരിട്ട് കണ്ട സുഹൃത്തുക്കൾ വികാരഭരിതരായി ആലിംഗനും ചെയ്യുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തിരുന്നു.
ജൻമനാടായ ഗാഹിൽ നിന്നുള്ള ഫോട്ടോയും നൂറു വർഷം പഴക്കമുള്ള ഷാളും ഇന്ത്യൻ പ്രധാനമന്ത്രിക്ക് രാജാ മുഹമ്മദ് അലി നൽകി. ഗാഹിൽ നിന്ന് കൊണ്ടുവന്ന മണ്ണും വെള്ളവും അദ്ദേഹം അന്ന് കൈമാറിയിരുന്നു. മൻമോഹൻ്റെ ഭാര്യ ഗുർശരൺ കൗറിന് വസ്ത്രങ്ങളും അലി സമ്മാനിച്ചു. തലപ്പാവും ഷാളും ടൈറ്റൻ വാച്ചുമാണ് തിരിച്ച് അദ്ദേഹം നൽകിയത്. ഈ കൂടിക്കാഴ്ചക്ക് രണ്ടു വർഷങ്ങൾക്ക് ശേഷം 2010 ൽ പാക്കിസ്ഥാനിലെ ചക്‌വാളിൽ വച്ച് അലി അന്തരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here