മറിയക്കുട്ടി ഇനി നിയമവഴിയിൽ; ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു

അടിമാലി: വ്യാജവാർത്ത നൽകിയ ദേശാഭിമാനി ദിനപത്രത്തിനെതിരെ മറിയക്കുട്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. അടിമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമടക്കം പത്ത് പേരെ എതിർകക്ഷികളാക്കിയാണ് കേസ്. ദേശാഭിമാനി ദിനപത്രവും സിപിഎം പ്രവർത്തകരും നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്കും സൈബർ ആക്രമണങ്ങള്‍ക്കും എതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷയാചിച്ച് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയും ഭൂമിയും വീടുമുണ്ടെന്ന വ്യാജ വാർത്തയിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിചെങ്കിലും ഇത് അംഗീകരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വാർത്ത നൽകിയവർ നേരിട്ടോ കോടതിയിലോ എത്തി മാപ്പ് പറയണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം.

അഭിഭാഷകൻ പ്രതീഷ് പ്രഭയാണ് മറിയകുട്ടിക്ക് വേണ്ടി മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരാകുന്നത്. യൂത്ത് കോൺഗ്രസ് ദേവികുളം മണ്ഡലം കമ്മിറ്റിയാണ് നിയമ സഹായ ചിലവുകൾ ഏറ്റെടുത്തിരിക്കുന്നത്. പെൻഷൻ മുടങ്ങാതെ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹർജി നൽകാനാണ് മറിയക്കുട്ടിയുടെ തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top