മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണമില്ല. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവില്‍ വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹര്‍ജിക്കാര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.
എക്സാലോജിക് സിഎംആര്‍എല്‍ ഇടപാടിലാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവുമായിരുന്നു ഹര്‍ജിക്കാര്‍.
മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലുമായി ഇടപാട് നടത്തിയതെന്നും. നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയത് മാസപ്പടിയാണ്. ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. സോഫ്ട് വെയര്‍ സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപയും ലോണ്‍ ആയി 50 ലക്ഷം രൂപയും കൈപ്പറ്റിയെന്നാണ് ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതില്‍ എസ്എഫ്ഐഒയുടെ അന്വേഷണം തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here