കുഴൽനാടൻ അടുത്ത അങ്കത്തിന്; കേരളവർമ്മ കേസിൽ കെ.എസ്.യുവിന് വേണ്ടി ഹാജരാകും

തൃശൂർ: കേരള വർമ്മ കോളജിലെ തിരഞ്ഞെടുപ്പിൽ കേസിനിറങ്ങുന്ന കെ.എസ്.യുവിന് വേണ്ടി മാത്യു കുഴൽനാടൻ എംഎൽഎ കോടതിയിൽ ഹാജരാകും. കോളേജ് തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ചത് അടിമറിയിലൂടെയാണെന്ന കെ.എസ്.യു ആരോപണത്തിന് പിന്നാലെ നീതിയ്ക്കായി ഹൈക്കോടതിയെ സമീപിക്കുമെന്ന് സംഘടന അറിയിച്ചിരുന്നു. ഹർജി തയാറാക്കുന്ന നടപടി പുരോഗമിക്കുകയാണെന്ന് മാത്യു കുഴൽനാടൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. തിങ്കളാഴ്ചയോടെ ഹർജി സമർപ്പിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് ജയിച്ചിരുന്നു. എന്നാൽ റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്ക് ജയിച്ചെന്ന് പ്രഖ്യാപിച്ചു. കാഴ്ചപരിമിതൻ കൂടിയായ ശ്രീകുട്ടന് വേണ്ടി കെ കെ.എസ്.യു നേരത്തെ രംഗത്തെത്തിയിരുന്നു. ഇടത് അധ്യാപക സംഘടനയുടെ സഹായത്തോടെ കൗണ്ടിംഗ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെ.എസ്.യു കോളേജിന് മുൻപിൽ പ്രക്ഷോപം ആരംഭിച്ചിട്ടുണ്ട്. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ തൃശൂർ കളക്ടറേറ്റിന് മുന്നിൽ നിരാഹാരം തുടരുകയാണ്. മന്ത്രി ആർ. ബിന്ദു, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.സുദർശൻ എന്നിവർ വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു.

Logo
X
Top