കെ.കെ.ശൈലജയെ കടത്തിവെട്ടി; മന്ത്രി ബിന്ദുവിന് 30,500 രൂപയുടെ കണ്ണട

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവിന് കണ്ണട വാങ്ങിയതിന്‍റെ തുകയായ 30,500 രൂപ അനുവദിച്ച് ഉത്തരവിറങ്ങി. കണ്ണടയുടെ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബില്‍ തുക അനുവദിച്ച് ഉത്തരവായത്.

ഏപ്രില്‍ 28 ന് തിരുവനന്തപുരം ലെന്‍സ് & ഫ്രെയിംസില്‍ നിന്നാണ് ബിന്ദു കണ്ണട വാങ്ങിയത്. അന്ന് തന്നെ സര്‍ക്കാരിനു അപേക്ഷയും നല്‍കി. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ബിന്ദുവിന്റെ കണ്ണട ചിലവും കുരുങ്ങി. മാസങ്ങളായിട്ടും തുക കിട്ടാതായതോടെ ബിന്ദു പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. പണം അടിയന്തിരമായി അനുവദിക്കാന്‍ മുഖ്യമന്ത്രി പൊതുഭരണ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പൊതുഭരണ അക്കൗണ്ട് സില്‍ നിന്ന് ഇന്ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി.

അപേക്ഷിച്ചിട്ട് 6 മാസം കഴിഞ്ഞാണ് മന്ത്രി ബിന്ദുവിന് കണ്ണടക്ക് ചെലവായ തുക കിട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഇതില്‍ നിന്ന് വ്യക്തം. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആയിരുന്നപ്പോള്‍ 49,900 രൂപക്കാണ് കണ്ണട വാങ്ങിയത്. കണ്ണടക്ക് ചെലവായ അരലക്ഷം രൂപ ശ്രീരാമകൃഷ്ണന്‍ ഖജനാവില്‍ നിന്ന് വാങ്ങി. ശൈലജ ടീച്ചര്‍ മന്ത്രിയായിരുന്നപ്പോള്‍ കണ്ണട വാങ്ങിയത് 29000 രൂപയ്ക്കാണ്. 1.22 കോടിയാണ് ഡോ. ആര്‍. ബിന്ദുവിന്റെ ആസ്തി. കോടീശ്വരിയായ ബിന്ദു കണ്ണട വാങ്ങുന്നതും സര്‍ക്കാര്‍ ചെലവില്‍. സാമ്പത്തിക പ്രതിസന്ധി കാലത്ത് കണ്ണട വിലയില്‍ ശൈലജ ടീച്ചറേയും കടത്തി വെട്ടിയിരിക്കുകയാണ് മന്ത്രി ബിന്ദു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top