ബസിനകത്തുവച്ച് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേർ അറസ്റ്റിൽ

ബസിനകത്തുവച്ച് 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ ഉത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ മൂന്നു ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിലായി. ഡെറാഡൂണിലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിൽ പാർക്ക് ചെയ്തിരുന്ന ബസിനകത്തുവച്ചാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം കൗൺസിലിങ്ങിന് വിധേയയായപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

ബസ് ഡ്രൈവർ ധർമേന്ദ്ര കുമാർ (32), കണ്ടക്ടർ ദേവേന്ദ്രകുമാർ (52), ടിക്കറ്റ് കൗണ്ടറും കാഷ്യറുമായ രാജേഷ് കുമാർ സോങ്കർ (38) എന്നിവരാണ് അറസ്റ്റിലായ മൂന്ന് സംസ്ഥാന സർക്കാർ ജീവനക്കാർ. കരാർ ഡ്രൈവർമാരായ രവികുമാർ (34), രാജ്പാൽ സിങ് (57) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിനിയാണ് പെൺകുട്ടി. വീട്ടിൽനിന്നും ഒളിച്ചോടിയ പെൺകുട്ടി ഡൽഹിയിലെ കാശ്മേര ഗേറ്റ് ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിൽ എത്തുകയായിരുന്നു. അവിടെ വച്ചാണ് ഡ്രൈവറെയും കണ്ടക്ടറെയും കണ്ടുമുട്ടിയത്. ഡെറാഡൂണിൽ പെൺകുട്ടിയെ കൊണ്ടുവിടാമെന്ന് ഇരുവരും പറയുകയും ടിക്കറ്റിന് പണം ഈടാക്കുകയും ചെയ്തു. ഡെറാഡൂണിലെ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിൽ എത്തിയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് പാർക്ക് ചെയ്തശേഷം അഞ്ചുപേരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top