കാമുകനുമായുള്ള വിവാഹത്തെ എതിര്‍ത്തപ്പോള്‍ യുവതി വിഷം കൊടുത്ത് കൊന്നത് കുടുംബത്തിലെ 13 പേരെ; കുടുക്കിയത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

പാകിസ്ഥാനില്‍ സ്വന്തം കുടുംബത്തിലെ പതിമൂന്നുപേരെ യുവതി വിഷം കൊടുത്ത് കൊന്നു. മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെയാണ് മരിച്ചത്. കാമുകനെ വിവാഹം കഴിക്കാന്‍ അനുമതി നിഷേധിച്ചതാണ് ഈ കടുംകൈ ചെയ്യാന്‍ പ്രേരണയായത്. ഷെയ്‌സ്ത ബ്രോഹി എന്ന യുവതിയും കാമുകന്‍ അമീര്‍ ബക്ഷിയും അറസ്റ്റിലാണ്. സിന്ധ് പ്രവിശ്യയിലെ ഖൈര്‍പുരിലാണ് സംഭവം.

ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുടുംബാംഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷണം കഴിച്ചതിനുപിന്നാലെയാണ് എല്ലാവരും അവശരായത്. കുടുംബാംഗങ്ങളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യവും ഒന്‍പതുപേര്‍ പിന്നീടും മരിച്ചു. എല്ലാവരും ആശുപത്രിയില്‍ ആയെങ്കിലും ഷെയ്‌സ്ത മാത്രം രക്ഷപ്പെട്ടിരുന്നു.

വിഷം ഉള്ളില്‍ച്ചെന്നാണ് എല്ലാവരുടേയും മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. തുടര്‍ന്നാണ് ഷെയ്‌സ്തയെ ചോദ്യം ചെയ്തത്. അമീറുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് കടുകൈയ്ക്ക് മുതിര്‍ന്നതെന്നാണ് ഷെയ്‌സ്ത പോലീസിനോട് ഏറ്റുപറഞ്ഞത്. വീട്ടില്‍ റൊട്ടി ഉണ്ടാക്കാന്‍ എടുക്കുന്ന ഗോതമ്പിലാണ് വിഷം കലര്‍ത്തിയത്. വിഷദ്രാവകം കൈമാറിയത് അമീറാണെന്ന് ഷെയ്‌സ്ത മൊഴി നല്കിയതോടെയാണ് കാമുകനും അറസ്റ്റിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top