‘ഡീൻ ഷണ്ഡൻ, പി.ജെ കുര്യൻ പെണ്ണുപിടിയൻ. കെട്ടിവച്ച കാശ് കൊടുക്കരുത്’; കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും അധിക്ഷേപ പ്രസംഗവുമായി എം.എം മണി

ഇടുക്കി: യുഡിഎഫ് സ്ഥാനാർത്ഥിയും ഇടുക്കി എംപിയുമായ ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം മണി. ജനങ്ങൾക്ക് വേണ്ടി സംസാരിക്കാതെ പൗഡറും പൂശി ബ്യൂട്ടിപാർലറിൽ കയറി നടക്കുന്ന ഷണ്ഡനാണ് ഡീൻ കുര്യാക്കോസ് എന്നാണ് എം.എം മണി പറഞ്ഞത്. ഡീനിന് മുൻപുണ്ടായിരുന്ന പി.ജെ കുര്യൻ പെണ്ണുപിടിയനായിരുന്നെന്നും അധിക്ഷേപിച്ചു.

കഴിഞ്ഞ തവണ വോട്ട് ചെയ്തവരൊക്കെ അനുഭവിക്കുകയാണെന്നും നീതിബോധം ഉണ്ടെങ്കിൽ ഇത്തവണ കെട്ടിവച്ച കാശു പോലും കൊടുക്കരുതെന്നും എം.എം മാണി പറഞ്ഞു. ‘ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട് ഇപ്പോ, ഡീൻ. ശബ്‌ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, അതല്ലേ. ശബ്‌ദിച്ചിട്ടുണ്ടോ കേരളത്തിനുവേണ്ടി? പാർലമെന്റിൽ ശബ്‌ദിച്ചോ, പ്രസംഗിച്ചോ? എന്തുചെയ്തു, ചുമ്മാതെ വന്നിരിക്കുകയാ പൗഡർ പൂശി ബ്യൂട്ടി പാർലറിൽ കയറി വെള്ളപൂശി പടവുമെടുത്ത്, ജനങ്ങളോടൊപ്പം നിക്കാതെ, ജനങ്ങൾക്കുവേണ്ടി ശബ്‌ദിക്കാതെ, വർത്തമാനം പറയാതെ, ഷണ്ഡൻ അല്ലെ? കഴിഞ്ഞകുറി വോട്ടുചെയ്തവരൊക്കെ അനുഭവിച്ചോ. ഇനിയും വന്നിരിക്കുകയോ, ഞാനിപ്പോ ഉണ്ടാക്കാം, ഒലത്താം ഒലത്താം എന്നും പറഞ്ഞു. നന്നായി ഒലത്തിക്കോളും. നന്നാക്കും ഇപ്പോ. അതുകൊണ്ടുണ്ടല്ലോ, കെട്ടിവച്ച കാശുകൊടുക്കാൻ പാടില്ല, നീതിബോധം ഉള്ളവരാണേൽ. അതിനുമുൻപുണ്ട് പി.ജെ കുര്യൻ. കുര്യന് വേറെ പണിയായിരുന്നു, പെണ്ണുപിടി. എന്തെല്ലാം കേസാണുണ്ടായത്? എല്ലാം നമ്മൾ മറന്നോ?; എന്നാണ് എം.എം മണി പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top