മോന്‍സന്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് വിജിലന്‍സിന് മുന്‍പാകെ ഹാജരാകും; അന്വേഷണം വേഗത്തിലാക്കാന്‍ പണം വാങ്ങി; വിജിലന്‍സിന് ലഭിച്ചത് തെളിവുകള്‍ ഉള്‍പ്പെടെയുള്ള പരാതി

കൊച്ചി: മോൻസൻ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പു കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വൈ.ആർ.റസ്റ്റം ഇന്ന് വിജിലൻസിന് മുന്‍പാകെ ഹാജരാകും. അന്വേഷണം വേഗത്തിലാക്കാന്‍ കേസിലെ പരാതിക്കാരില്‍ നിന്നും 1.25 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണമാണ് റസ്റ്റം നേരിടുന്നത്.

റസ്റ്റം പണം വാങ്ങിയതായി ചൂണ്ടിക്കാട്ടി പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ കോഴിക്കോട് സ്വദേശി യാക്കൂബ് യാക്കൂബ് പുറായിൽ വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നു. അന്വേഷണം വേഗത്തിലാക്കാന്‍ ഡിവൈഎസ്പി പണം ആവശ്യപ്പെട്ടു. പണം നൽകിയതിന്റെ തെളിവുൾപ്പെടെയുള്ള പരാതിയാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയത്. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യനാണ് അന്വേഷണ ചുമതല.

പുരാവസ്തു തട്ടിപ്പ് കേസിൽ 10 കോടി വാങ്ങി മോൻസന്‍ വഞ്ചിച്ചു എന്നാണ് യാക്കൂബിന്റെ പരാതി. കേസിൽ ആദ്യ കുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ നൽകിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top