17കാരിയായ മകളെ കൊല്ലാൻ മകളുടെ കാമുകനെ വാടകയ്ക്ക് എടുത്ത് അമ്മ; ഒടുവിൽ സംഭവിച്ചത്…

പെരുമാറ്റദൂഷ്യത്തിൽ മനംനൊന്ത് മകളെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ അല്ലാപൂരിലാണ് സംഭവം. മകളുടെ വഴിവിട്ട പെരുമാറ്റത്തിൽ പ്രകോപിതയായ അൽക്കയെന്ന സ്ത്രീയാണ് മരിച്ചത്. 17കാരിയായ മകളെ കൊല്ലാൻ 38കാരനായ സുഭാഷ് സിംഗ് എന്നയാളെ ഇവര്‍ ഏൽപ്പിച്ചിരുന്നു. ഇയാൾ തൻ്റെ മകളുടെ പുതിയ കാമുകൻ ആണെന്ന് അറിയാതെയാണ് 5000 രൂപ വാഗ്ദാനം നല്‍കി കൊലപാതകത്തിന് ചുമതലപ്പെടുത്തിയത്.

സുഭാഷ് പെൺകുട്ടിയോട് വിവരം പങ്കിട്ടു. തനിക്ക് പകരം അമ്മയെ കൊന്നാൽ അവനെ വിവാഹം കഴിക്കാമെന്ന് അവള്‍ ഉറപ്പു നല്‍കി. തുടർന്ന് യുവാവ് ക്വട്ടേഷൻ നൽകിയ ആളിനെത്തന്നെ വകവരുത്തുകയായിരുന്നു. ഒക്‌ടോബർ ആറിന്
ജസ്രത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വയലിൽ നിന്ന് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത് .

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മൃതദേഹം നയാഗോവ് പോലീസ് സ്റ്റേഷന് കീഴിലുള്ള അല്ലാപൂർ നിവാസിയായ അൽക്ക എന്ന സ്ത്രീയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു. സുഭാഷ് സിംഗിനെയും കാമുകിയേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മകളും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

അൽക്കയുടെ മകൾ ഏതാനും മാസം മുമ്പ് പ്രദേശത്തെ ഒരു യുവാവിനൊപ്പം ഒളിച്ചോടിയിരുന്നതായി പോലീസ് പറഞ്ഞു. പിന്നീട് തിരിച്ചെത്തിയ മകളെ അവർ ഫറൂഖാബാദിലെ മാതൃവീട്ടിലേക്ക് അയച്ചിരുന്നു. അവിടെ വച്ചാണ് മകൾ സുഭാഷുമായി പരിചയപ്പെടുന്നത്. അധികം വൈകാതെ ഫോൺ വിളികളിലൂടെയും നേരിട്ടും ഇരുവരും തമ്മിൽ തമ്മിൽ ബന്ധം സ്ഥാപിക്കപ്പെട്ടു.

ഫോൺവിളികൾ ശ്രദ്ധയിൽപ്പെട്ട അൽക്കയുടെ സഹോദരൻ പെൺകുട്ടിയെ തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോകാന്‍ അൽക്കയോട് ആവശ്യപ്പെട്ടു. നാണക്കേടിൽ കുപിതയായ അൽക്ക മകളെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് സെപ്റ്റംബർ 27ന് മകളെ കൊല്ലാൻ അവളുടെ കാമുകൻ സുഭാഷുമായി കരാര്‍ ഉറപ്പിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top