ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് കിണറ്റില്‍ എറിഞ്ഞു; അമ്മ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

തിരുവനന്തപുരം: എട്ട് വയസുള്ള ഭിന്നശേഷിക്കാരിയെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളി. ചിറയിന്‍കീഴിലാണ് നടുക്കുന്ന സംഭവം. ചിറയിന്‍കീഴ് ചിലമ്പില്‍ മിനി(48)യാണ് എട്ടുവയസ്സുള്ള മകള്‍ അനുഷ്‌കയെ കൊലപ്പെടുത്തിയത്.

സംഭവത്തിന് ശേഷം ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെത്തിയെ മിനി തന്നെയാണ് മകളെ കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയത്. പോലീസ് എത്തി പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തിന് ശേഷം ഇന്നാണ് മിനി സ്റ്റേഷനില്‍ എത്തി വിവരം പറയുന്നത്.

ചൊവ്വാഴ്ച മുതല്‍ മിനിയെയും മകള്‍ അനുഷ്‌കയെയും വീട്ടില്‍നിന്ന് കാണാതായിരുന്നു. കുടുംബം പോലീസില്‍ പരാതി നല്‍കി. സമൂഹമാധ്യമങ്ങളിലും ഈ വിവരം പങ്ക് വെച്ചിരുന്നു. ഇതിനിടെയാണ് മകളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വിവരവുമായി മിനി പോലീസിന് മുന്നിലെത്തിയത്.

ഇതേ കിണറില്‍ ചാടി ജീവനൊടുക്കാനും ആളൊഴിഞ്ഞ മറ്റൊരു വീട്ടിലെത്തി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഇതെല്ലാം പരാജയമായപ്പോഴാണ് സ്റ്റേഷനിലെത്തി കുറ്റമേറ്റ് പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top