ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സംസ്കാരം ഇന്ന്, യുപിയിൽ കനത്ത സുരക്ഷ

ലക്‌നൗ: രാഷ്ട്രീയ നേതാവും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അൻസാരിയെ വിഷം നൽകി കൊന്നതാണെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. അഞ്ചംഗ ഡോക്ടർമാരുടെ പാനലാണ് പോസ്റ്റുമോർട്ടം നടത്തിയത്. സംസ്കാരം ഇന്ന് നടക്കും.

മാർച്ച് 28ന് ജയിലിൽ അബോധാവസ്ഥയിൽ കണ്ട അൻസാരിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. ജയിലിൽവച്ച് പലതവണ വിഷം നൽകിയെന്ന് അൻസാരി പറഞ്ഞതായായി കുടുംബം ആരോപിച്ചിരുന്നു. മുക്താർ അൻസാരിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും കോടതിയെ സമീപിക്കുമെന്നും മകൻ ഉമ്മർ വ്യക്തമാക്കിയിരുന്നു.

അതേസമയം മുക്താർ അൻസാരിയുടെ മരണത്തെ തുടർന്ന് ഉത്തർപ്രദേശിൽ സുരക്ഷ കർശനമാക്കി. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി അറുപതിൽപ്പരം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി. ബിജെപി എംഎൽഎ കൃഷ്ണനാഥ് റായിയെ കൊന്ന കേസിൽ പത്തു വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. 2005 മുതൽ പഞ്ചാബിലെയും യുപിയിലെയും വിവിധ ജയിലുകളിലായി കഴിയുകയാണ് അൻസാരി. ഉത്തർപ്രദേശിലെ മവൂ നിയമസഭാ മണ്ഡലത്തിൽ നിന്ന് അഞ്ചുതവണ എംഎൽഎ ആയിരുന്നു. രണ്ടുതവണ ബിഎസ്പി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top