ഐഎഎസ് ദമ്പതികളുടെ മകള്‍ ഫ്ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയ നിലയില്‍; ലിപിയെ അലട്ടിയത് പരീക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍; മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പ്

മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകള്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ലിപി രസ്തോഗി (27) ആണ് മരിച്ചത്. മുംബൈ നരിമാന്‍ പോയിന്റിലെ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടുകയായിരുന്നു. മഹാരാഷ്ട്ര കേഡർ ഐഎഎസ് ഓഫീസർമാരായ വികാസ് രസ്തോഗിയുടെയും രാധികയുടെയും മകളാണ് ലിപി.

വികാസ് രസ്തോഗി വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും രാധിക ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. മുംബൈയിലെ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ നിന്നാണ് ബിഎ പൂർത്തിയാക്കിയത്. ഹരിയാനയിൽ നിയമ വിദ്യാർഥിയായിരുന്നു. പരീക്ഷയെക്കുറിച്ചുള്ള ആശങ്കകൾ കാരണമാണ് ലിപിയുടെ ആത്മഹത്യയെന്ന സൂചനയാണ് ലഭിക്കുന്നത്. തന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്ന ലിപിയുടെ കുറിപ്പ് പോലീസിനു ലഭിച്ചിട്ടുണ്ട്.

2017-ലും സമാനമായ സംഭവം നടന്നിട്ടുണ്ട്. മഹാരാഷ്ട്ര കേഡർ ഐഎഎസ് ഓഫീസർമാരായ മിലിന്ദ്-മനീഷ മൈസ്കർ ദമ്പതികള്‍ക്കും മകനെ നഷ്ടമായിരുന്നു. മുംബൈയിലെ ഫ്ലാറ്റിനു മുകളില്‍ നിന്നും ചാടിയാണ് മകന്‍ ജീവനൊടുക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here