ഷാജി പറഞ്ഞത് ശുദ്ധ അസംബന്ധം; നിയമനടപടി സ്വീകരിക്കുമെന്ന് ഗോവിന്ദന്‍; കുഞ്ഞനന്തന്‍റെ മരണത്തെക്കുറിച്ച് മകള്‍ വിശദീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: കൊയിലാണ്ടി സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തെക്കുറിച്ച് സമ​ഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദന്‍. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം.ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഷാജി പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. എന്തു തോന്നിവാസവും പറയാമെന്നാണ് ധരിച്ചിരിക്കുന്നത്. കുഞ്ഞനന്തന്റെ മകൾ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ​ഗോവിന്ദൻ വ്യക്തമാക്കി.

“മൃ​ഗീയമായാണ് ലോക്കല്‍ സെക്രട്ടറി സത്യനാഥന്‍റെ കൊലപാതകം നടന്നത്. പോലീസ് പിടിയിലായ വ്യക്തിയ്ക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. മുമ്പ് പാർട്ടി മെമ്പറായിരുന്നു. തെറ്റായ പ്രവണതകൾ കാട്ടിയതിനെ തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ​ഗൾഫിലേക്ക് പോയി തിരിച്ചുവന്നതിന് ശേഷവും തെറ്റായ നിലപാടുകൾ തുടർന്നു. ഫെയ്സ് ബുക്ക് പോസ്റ്റുകളെല്ലാം പാർട്ടിയ്ക്ക് എതിരാണ്. കൊല്ലപ്പെട്ട സത്യനാഥനും ഇയാളും തമ്മിൽ വ്യക്തിപരമായി വലിയ പ്രശ്നം ഉണ്ടായിരുന്നു. സത്യനാഥനോട് വലിയ പക ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തിൽ മനസ്സിലാക്കുന്നത്.” ഗോവിന്ദന്‍ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top