കേരളത്തിനെതിരെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം; സെപ്‌തംബർ 11 മുതൽ പ്രതിഷേധ കൂട്ടായ്‌മ: എം വി ഗോവിന്ദൻ

കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധത്തെ ജനകീയ ഉപരോധത്തിലൂടെ നേരിടുമെന്നും, സെപ്റ്റംബർ 11 മുതൽ ഒരാഴ്ചക്കാലം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

‘കേരളത്തിന് അർഹതപ്പെട്ട ആളോഹരി വരുമാനം കേന്ദ്രം നൽകുന്നില്ല. സംസ്ഥാനത്തിന് ഇതുവരേക്കും 18000 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുകയാണ്. അർഹതപ്പെട്ട ആളോഹരി വരുമാനം പോലും നൽകുന്നില്ല. ജി എസ് ടി നഷ്ടപരിഹാരമായി കിട്ടിയിരുന്ന 12000 കോടി നൽകുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. കടം എടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു’, ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി കാവിവത്‌ക്കരിക്കപ്പെട്ട പുസ്‌തകങ്ങളാണ്‌ വരാൻ പോകുന്നത്‌. ആർഎസ്‌എസുകാരനെ സമിതിയിൽ ഉൾപ്പെടുത്തിയത്‌ ഇതിനുവേണ്ടിയാണ്‌. സംഘ്‌പരിവാർ ലക്ഷ്യം കലാപമാണ്‌. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ സ്ഥാനാർഥിക്ക്‌ ഏത്‌ വ്യക്തിയേയും കാണാം. സുകുമാരൻ നായരുടെ സമദൂര പ്രസ്‌താവന നല്ലത്‌. സമദൂരം പലപ്പോഴും സമദൂരമാകാറില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top