സുരക്ഷിതമായി തിരിച്ചെത്തി ബോയിങിന്റെ സ്റ്റാര്‍ലൈനര്‍; നാസക്കും ആശ്വാസം

നാസയുടെ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് പോയ ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമായി തിരിച്ചെത്തി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ബഹിരാകാശ യാത്രകരായ സുനിതാ വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരില്ലാതെയാണ് പേടകത്തെ തിരിച്ചെത്തത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.35നാണ് പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചത്. 9.30ഓടെ പേടകം ന്യൂ മെക്‌സിക്കോയിലെ സ്‌പേസ് ഹാര്‍ബറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

ചെറിയൊരു ദൗത്യവുമായാണ് സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവര്‍ ജൂണ്‍ 7ന് ബഹിരാകാശ നിലയത്തില്‍ എത്തിയത്. ജൂണ്‍13 ന് മടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ വിക്ഷേപണ സമയത്ത് തന്നെ പേടകത്തിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ വില്ലനായി. ആദ്യം താപനില നിയന്ത്രിക്കുന്ന സംവിധാനത്തിലെ ഹീലിയം ചോര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ദിശ നിയന്ത്രിക്കുന്നതിനുള്ള 28 ത്രസ്റ്ററുകളില്‍ അഞ്ചെണ്ണത്തില്‍ തകരാര്‍ കണ്ടെത്തി. ഇതോടെ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍ കുടുങ്ങി.

അന്ന് മുതല്‍ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമമാണ് നടന്നിരുന്നത്. കേടായ ത്രസ്റ്ററുകളില്‍ നാലെണ്ണത്തിന്റെ തകരാര്‍ പരിഹരിച്ചതായി ബോയിങ് പ്രഖ്യാപിച്ചു. എന്നാല്‍ നാസ ഇതില്‍ തൃപ്തരായില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് സ്റ്റാര്‍ലൈനര്‍ ഒഴിവാക്കി മറ്റ് വഴികള്‍ സ്വീകരിക്കാന്‍ നാസ തീരുമാനിച്ചത്. സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാനായത് ബോയിങിനും നാസക്കും ഏറെ ആശ്വാസം നല്‍കുന്നതാണ്.

സുനിതാ വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്പെയ്സ് ക്രാഫ്റ്റില്‍ തിരികെ എത്തിക്കാനാണ് നിലവിലെ തീരുമാനം. ഈ ദൗത്യം അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top