എഡിഎം അഴിമതിക്കാരന്‍ തന്നെ എന്ന് വാദിച്ച് ദിവ്യ കോടതിയില്‍; മുന്‍കൂര്‍ ജാമ്യത്തിനായി പയറ്റുന്നത് അടവുകള്‍ മുഴുവനും

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ ശക്തമായ വാദങ്ങള്‍ ഉയര്‍ത്തി മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. കണ്ണൂര്‍ എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം ആത്മഹത്യയിലേക്ക് നയിക്കുന്നില്ല എന്നാണ് ദിവ്യയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. അഴിമതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ദിവ്യ ചെയ്തതെന്നും യാത്രയയപ്പ് പരിപാടിയിലെ പ്രസംഗം സദുദ്ദേശ്യത്തോടെയായിരുന്നു എന്നുമാണ് കോടതിയില്‍ പറഞ്ഞത്. ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ തലശ്ശേരി പ്രിൻസിപ്പൽ‌ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.

Also Read: എപിപി അനീഷ്യയുടെ അതേ ഗതിയിൽ നവീൻ ബാബു കേസന്വേഷണവും; വേട്ടക്കാർക്ക് സുഖവാസം ഉറപ്പാക്കുന്ന അന്വേഷണ മാതൃക

ദിവ്യയുടെ പ്രസംഗത്തിലെ വാക്കുകള്‍ അഭിഭാഷകന്‍ കോടതിയെ വായിച്ചു കേള്‍പ്പിച്ചു. യോഗത്തിനു വരുന്നില്ലേ എന്ന് കളക്ടര്‍ ചോദിച്ചിരുന്നു. അതാണ്‌ യാത്രയയപ്പ് യോഗത്തിന് എത്തിയത്. തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടര്‍ ആണെന്നും ദിവ്യ ബോധിപ്പിച്ചു. ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകയാണ് ദിവ്യ എന്ന വാദമാണ് കോടതിയില്‍ പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവച്ചു. അഴിമതിക്ക് എതിരെ ശക്തമായ നിലപാടാണ് ദിവ്യ എടുത്തത്. അഞ്ച് വര്‍ഷക്കാലം വൈസ് പ്രസിഡന്റ് ആയിരുന്നു. ഇപ്പോള്‍ പ്രസിഡന്റ് ആയിരുന്നു. ആരോപണങ്ങളില്‍ പലതും കെട്ടുകഥയാണെന്ന് വാദിച്ചു. പ്രതിഭാഗം വാദം കഴിഞ്ഞാണ് പ്രോസിക്യൂഷന്‍ വാദം നടക്കുക. പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകമാകും.

ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും; സിപിഎം നേതാവിന് നിര്‍ണായകം

ജാമ്യഹര്‍ജി തള്ളിയാല്‍ ദിവ്യ അറസ്റ്റിലാകും. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍, കേസിലെ പ്രതി പ്രശാന്തന്‍ എന്നിവരുടെ മൊഴി എടുത്ത പോലീസ് ദിവ്യയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിവ്യ ഒളിവിലാണ് എന്നാണ് പോലീസ് വാദം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരാനാണ് പോലീസ് കാത്തിരിക്കുന്നത്. പോലീസ് റിപ്പോര്‍ട്ട് ദിവ്യക്ക് എതിരാണെന്നാണ് സൂചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top