ഉറക്കം നഷ്ടമായി സല്‍മാന്‍ ഖാന്‍; ബാബ സിദ്ദിഖിയുടെ വധത്തില്‍ ഉലഞ്ഞ് താരത്തിന്റെ കുടുംബവും; വീട് കനത്ത സുരക്ഷയില്‍

എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ആഘാതത്തില്‍ നിന്നും മോചിതനാകാതെ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്‍. തനിക്ക് ഏറെ അടുപ്പമുണ്ടായിരുന്ന ബാബാ സിദ്ദിഖിയുടെ വധത്തെ തുടര്‍ന്ന് സല്‍മാന് ഉറക്കം നഷ്ടമായ അവസ്ഥയാണ്. ബി​ഗ് ബോസ് റിയാലിറ്റിഷോയുടെ ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിയാണ് സിദ്ദിഖിയെ പ്രവേശിപ്പിച്ചിരുന്ന മുംബൈ ലീലാവതി ആശുപത്രിയിലെത്തിയില്‍ ഖാന്‍ എത്തിയത്.

വീണ്ടും ചോര തെറിപ്പിച്ച് മുംബൈ അധോലോകം; ബാബ സിദ്ദിഖിയുടെ വധത്തില്‍ വിറങ്ങലിച്ച് ബോളിവുഡ്; രാഷ്ട്രീയ നേതൃത്വവും ഭീതിയില്‍

സിദ്ദിഖിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് വന്ന ശേഷം സല്‍മാന്‍ ഏറെ തകര്‍ന്നതായി കാണപ്പെട്ടു എന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവരും നല്‍കുന്ന വിവരം. താനുമായി അടുപ്പമുള്ളതുകൊണ്ടാണ് ലോറന്‍സ് ബിഷ്ണോയി സംഘം അദ്ദേഹത്തിന്റെ ജീവനെടുക്കാന്‍ കാരണമായത് എന്ന വിവരമാണ് സല്‍മാനെ ഏറെ ഉലച്ചത്. സിദ്ദിഖിയുടെ മകനുമായി സല്‍മാന്‍ ഇടയ്ക്കിടെ സംസാരിക്കുന്നുണ്ട്. ഖാന്റെ സുഹൃത്തുക്കളോട് തല്‍ക്കാലം വീട്ടില്‍ എത്തരുതെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം പോലീസ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു. അദ്ദേഹം താമസിക്കുന്ന ബാന്ദ്രയിലെ ​ഗാലക്സി അപ്പാർട്ട്മെന്റും കനത്ത സുരക്ഷയിലാണ്. സിദ്ദിഖിയുടെ വധം ഖാനെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തേയും ബാധിച്ചിട്ടുണ്ട്. സൽമാന്റെ വസതിയിലെ നിത്യസന്ദർശകരുമായിരുന്നു ബാബാ സിദ്ദിഖിയും മകൻ സീഷാനും. ഖാന്റെ സഹോദരങ്ങളായ സൊഹൈൽ ഖാനും അർബാസ് ഖാനും സിദ്ദിഖിയുമായി അടുപ്പമുണ്ട്. അദ്ദേഹം നടത്തിയിരുന്ന ഇഫ്താർ പാർട്ടികളിൽ ഇരുവരും സ്ഥിരമായി പങ്കെടുക്കാറുമുണ്ടായിരുന്നു.

Also Read: ബാബാ സിദ്ദിഖിയെ കൊന്നതിൻ്റെ കാരണം വെളിപ്പെടുത്തി; മുന്നറിയിപ്പുമായി ബിഷ്ണോയി സംഘം

സിദ്ദിഖിയുടെ വധത്തില്‍ യുപി, ഹരിയാന സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്ക് ലോറന്‍സ് ബിഷ്ണോയുടെ സംഘവുമായി അടുത്ത ബന്ധമുണ്ട്. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവവുമായി ബന്ധപ്പെട്ടാണ് ലോറന്‍സ് ബിഷ്ണോയി സല്‍മാന്‍ഖാനെതിരെ ഭീഷണി ഉയര്‍ത്തിയത്. ഈ കേസ് വന്ന 1998 മുതൽ ലോറൻസ് ബിഷ്‌ണോയിയുടെ അധോലോക സംഘത്തിന്റെ ഭീഷണി താരം നേരിടുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top