വൈദ്യസഹായമില്ലാതെ പ്രസവിച്ചതുമൂലം യുവതിക്ക് അണുബാധ; ഐസിയുവിലേക്ക് മാറ്റി; മൊഴി എടുക്കുന്നത് വൈകും

കൊച്ചി: പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയും 23വയസുകാരിയുമായ പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നത് വൈകും. യാതൊരു വൈദ്യസഹായവുമില്ലാതെ പ്രസവിച്ചതുമൂലം അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടാതെ മൊഴിയെടുക്കാനാകില്ല. അതേസമയം യുവതി ആണ്‍സുഹൃത്തിനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍സുഹൃത്തായ തൃശൂര്‍ സ്വദേശിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതി പറഞ്ഞ കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന വിവരങ്ങള്‍ തന്നെയാണ് യുവാവും പറഞ്ഞിരിക്കുന്നത് എന്നാണ് വിവരം. യുവതി ഗര്‍ഭിണിയായിരുന്ന വിവരം തനിക്ക് അറിയാമായിരുന്നെന്ന് യുവാവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസക്കാലമായി ഇരുവരും തമ്മില്‍ സംസാരിച്ചിട്ടില്ല എന്നും യുവാവ് പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു.

ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പെണ്‍കുട്ടി ശുചിമുറിയില്‍ പ്രവസവിച്ചത്. ഗര്‍ഭിണിയാണെന്ന വിവരം വീട്ടില്‍ അറിയാത്തതിനാല്‍ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള വെപ്രാളത്തില്‍ കുട്ടിയെ പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.

Read more: കുഞ്ഞ് കരയുന്നതിന് മുന്‍പ് വായില്‍ തുണി തിരുകി; കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കി; എങ്ങനെ കൊല്ലണമെന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും യുവതിയുടെ മൊഴി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top