വെറ്ററിനറി സര്‍വകലാശാല വിസിയുടെ ചുമതല ഡോ.പി.സി.ശശീന്ദ്രന്; വീണ്ടും അതിവേഗ നടപടിയുമായി രാജ്ഭവന്‍

തിരുവനന്തപുരം : വെറ്ററിനറി സര്‍വകലാശാല വിസിയുടെ ചുമതല ഡോ.പി.സി ശശീന്ദ്രന് നല്‍കി ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ്ചാന്‍സലറായിരുന്ന ഡോ.എം.ആര്‍ ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആള്‍ക്ക് ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറങ്ങിയത്.

വെറ്ററിനറി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറാണ് ഡോ.പി.സി ശശീന്ദ്രന്‍. വിസിക്കെതിരെ അത്യപൂര്‍വ്വ നടപടിയെടുത്ത് രാജ്ഭവന്‍ അതിവേഗത്തിലാണ് പുതിയ വിസിയെയും നിയമിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സര്‍വകലാശാലയുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്. മൂന്ന് ദിവസം ക്രൂരമായ മര്‍ദ്ദനവും റാഗിങ്ങും നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന ന്യായീകരണം നിലനില്‍ക്കുന്നതിനാല്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

വെറ്ററിനറി വിസിയുടെ പിഴുവുകള്‍ എണ്ണി പറഞ്ഞാണ് ഗവര്‍ണറുടെ സസ്‌പെന്‍ഷന്‍ ഉത്തരവ്. സര്‍വകലാശാലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിലും അച്ചടക്കം കൊണ്ടു വരുന്നതിലും വിസി പൂര്‍ണ്ണമായും പരാജയപ്പെട്ടു. കോളജില്‍ മൂന്ന് ദിവസമായി നടന്ന ക്രൂരമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. അതിനാലാണ് അത്യപൂര്‍വ്വമായ നടപടിയെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top