ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചതില്‍ ചികിത്സാ വീഴ്ചയെന്ന് ആരോപണം; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ മൃതദേഹവുമായി പ്രതിഷേധം

വണ്ടാനം സ്വദേശികളായ മനുവിന്റേയും സൗമ്യയുടേയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. അമ്മയ്ക്കും കുഞ്ഞിനും ചികിത്സ നല്‍കിയതില്‍ പിഴവുണ്ടെന്ന് ആരോപിച്ചായിരുന്നു ബന്ധുക്കള്‍ പ്രതിഷേധിച്ചത്. സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റുന്നതില്‍ കാലതാമസമുണ്ടായെന്നാണ് ആരോപണം,

പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ല. നഴ്‌സുമാരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആരും ഒന്നും ചെയ്തില്ലെന്നും തുടര്‍ന്ന് യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പ്രസവ സമയത്ത് തന്നെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്. ഇതറിഞ്ഞതോടെയാണ് ബന്ധുക്കള്‍ പ്രതിഷേധമാരംഭിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന ആവശ്യവും ബന്ധുക്കള്‍ ഉന്നയിച്ചിട്ടുണ്ട്.

പോലീസ് എത്തി ചര്‍ച്ച നടത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ ചികിത്സാ പിഴവെന്ന ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here