കോഴിക്കോട് നിയന്ത്രണങ്ങളിൽ ഇളവ് വരും; തീരുമാനം നിപ്പ ഫലം കൂടുതല്‍ നെഗറ്റീവായതോടെ

കോഴിക്കോട്: നിപ്പയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരും. പരിശോധന ഫലങ്ങളിൽ കൂടുതൽ നെഗറ്റീവായതോടെയാണ് തീരുമാനം. ചികിത്സയിൽ കഴിയുന്ന ഒൻപത് വയസുകാരൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

നിപ്പപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ കോർകമ്മറ്റി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. വടകര താലൂക്കിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ നേരത്തെ ഭാഗിക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും.

ഇന്ന് പരിശോധിച്ച സാമ്പിളുകളിൽ 24 എണ്ണം നെഗറ്റീവായി. ഇനി മൂന്ന് പേരുടെ പരിശോധനാ ഫലം മാത്രമാണ് അറിയാനുള്ളത്.സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 980 പേരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ഇതുവരെ 352 സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി.കോഴിക്കോട് തുടർച്ചയായി നിപ്പ സ്ഥിരീകരിക്കുന്ന പാശ്ചാത്തലത്തിൽ സീറോ സർവൈലൻസ് പഠനം നടത്താൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top