പിടി ഉഷ പുറത്തേക്കോ; ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷക്കെതിരെ അവിശ്വാസ പ്രമേയം

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷക്കെതിരെ സംഘടനയിൽ അവിശ്വാസ പ്രമേയത്തിന് നീക്കം. എക്സിക്യൂട്ടീവ് സമിതിയിലെ അംഗങ്ങളും പ്രസിഡൻ്റിനും ഭൂരിഭാഗം എക്സിക്യൂട്ടീവ് സമിതി അംഗങ്ങൾക്കും ഇടയിൽ ഏറെക്കാലമായി നില നിൽക്കുന്ന തർക്കമാണ് പിന്നിൽ. ‘സംഘടനാ ഭരണഘടനയുടെ ലംഘനവും ഇന്ത്യൻ കായികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന നടപടികളും ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയം ചർച്ചചെയ്യുകയും പരിഗണിക്കുകയും ചെയ്യും’ എന്നാണ് അജണ്ടയായി രേഖപ്പെടുത്തിയിട്ടുള്ളത്.

സ്പോൺസർഷിപ് കരാറുകൾ, പ്രസിഡന്‍റിന്‍റെ അധികാര പരിധി, സിഇഒയുടെ നിയമനം, വെയിറ്റ്‌ലിഫ്റ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് 1.75 കോടി രൂപ ലോണ്‍ നല്‍കിയ സംഭവം, അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ നടപടി എന്നിവയെല്ലാം ഈ മാസം 25ന് നടക്കുന്ന യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2022 ഡിസംബർ പത്തിന് പദവിയിൽ നിയമിതയായി രണ്ട് വർഷം തികയും മുമ്പാണ് ഉഷക്കെതിരെ സംഘടനക്കുള്ളിൽ തന്നെ എതിർപ്പുയരുന്നത്. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ 12 പേരും ഉഷക്ക് എതിരാണ്. ഈ മാസം 25ന് ചേരുന്ന പ്രത്യേക യോഗത്തിന്‍റെ അജണ്ടയിലാണ് അവിശ്വാസ പ്രമേയം ചർച്ചചെയ്യുന്നത്. നിരവധി ആരോപണങ്ങൾ നേരിടുന്ന ഉഷക്ക് കനത്ത തിരിച്ചടിയാണ് നീക്കം.

ഉഷ അസോസിയേഷനിൽ അമിതാധികാര പ്രയോഗമാണ് നടത്തുന്നതെന്ന് എതിരാളികൾ ആരോപിക്കുന്നു. എക്സിക്യൂട്ടീവ് അംഗങ്ങൾക്കും പല തവണ കാരണം കാണിക്കൽ നോട്ടീസയച്ചിരുന്നു. ഇതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. ഒളിമ്പിക് അസോസിയേഷന് 24 കോടിയുടെ നഷ്ടം റിലയൻസുമായുള്ള സ്പോൺസർഷിപ് കരാറിലൂടെയുണ്ടാക്കിയെന്ന് സിഎജിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.

റിലയൻസിന് കരാറിൽ അനാവശ്യ ആനുകൂല്യം നൽകിയതായാണ് കണ്ടെത്തൽ. അധികമായി നാല് കായികമേളകളുടെ സ്പോൺസർഷിപ്പ് റിലയൻസിന് നൽകിയിട്ടും കരാർ തുക വർധിപ്പിക്കാൻ ഒളിമ്പിക് അസോസിയേഷൻ തയാറായില്ല. ഇതുവഴി 24 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയതെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഈ ആരോപണം ഉഷ നിഷേധിച്ചിട്ടുണ്ട്. വിശദീകരണം നൽകണമെന്നാണ് സിഎജി ആവശ്യപ്പെട്ടിരിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള തെറ്റായ സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 24 കോടിയുടെ നഷ്ടം വരുത്തിയെന്നാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. റിലയൻസിന് കരാറിൽ അനാവശ്യ ആനുകൂല്യം നൽകിയതായാണ് കണ്ടെത്തൽ. അധികമായി നാല് കായികമേളകളുടെ സ്പോൺസർഷിപ്പ് റിലയൻസിന് നൽകിയിട്ടും കരാർ തുക വർധിപ്പിക്കാൻ ഒളിമ്പിക് അസോസിയേഷൻ തയാറായില്ലെന്നും ഇതുവഴി 24 കോടി രൂപയുടെ നഷ്ടമാണ് വരുത്തിയതെന്നും സി.എ.ജി പറയുന്നു. ഇതിൽ പി.ടി. ഉഷ വിശദീകരണം നൽകണമെന്ന് സിഎജി ആവശ്യപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top