ഡ്യൂട്ടി നഴ്സിനോട് രോഗിയുടെ ലൈംഗികാതിക്രമം; ബംഗാളിലെ സർക്കാർ ആശുപത്രിയിൽ വീണ്ടും പീഡനം

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ ദാരുണമായ ബലാത്സംഗക്കൊലയിൽ പ്രതിഷേധം തുടരുന്നതിനിടയിൽ വീണ്ടും സർക്കാർ ആശുപത്രിയിൽ പീഡനം. ഇന്നലെ രാത്രി ബംഗാളിലെ ബിർഭം ഇലംബസാർ ഹെൽത്ത് സെൻ്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ രോഗി പീഡിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു അതിക്രമം. നഴ്സ് പ്രതികരിച്ചതോടെ ഇതിനെച്ചൊല്ലി വാക്കേറ്റവും സംഘർഷവുമുണ്ടായി. തുടർന്ന് പോലിസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡ്രിപ്പ് ഇടുന്നതിനിടയിൽ തൻ്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് നഴ്സിൻ്റെ ആരോപണം. ഡോക്‌ടറുടെ നിർദേശങ്ങൾ പാലിക്കുന്നതിനിടയിലാണ് സംഭവം. തനിക്കെതിരെ അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്നും നഴ്സ് പറഞ്ഞു. മതിയായ സുരക്ഷയില്ലാത്തതിനാലാന്ന് ഇത്തരം ദുരവസ്ഥ നേരിടേണ്ടി വരുന്നത്. ഒപ്പമുണ്ടായിരുന്നവർ പോലും പ്രതിയെ തടഞ്ഞില്ല. തൻ്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഡ്യൂട്ടിയിലുള്ള ഒരാളോട് ഇത്തരമൊരു കാര്യം ചെയ്യാൻ ഒരു രോഗിക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് നഴ്സ് ചോദിച്ചു.

ഓഗസ്റ്റ് ഒമ്പതിനായിരുന്നു ആർജി കർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയിലായിരുന്ന പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആശുപത്രിയിലെ സെമിനാർ ഹാളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവിക് പോലീസ് ഓഫീസറായിരുന്ന സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രാജ്യവ്യാപകമായ പ്രതിഷേധമാണുയർന്നത്. ആശുപത്രിയിൽ ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംസ്ഥാന വ്യാപകമായി തുടരുമ്പോഴാണ് സർക്കാർ ആശുപത്രിയിൽ നിന്നും വീണ്ടും ലൈഗികാതിക്രമം റിപ്പോർട്ട് ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top