പ്രയാഗയേയും ശ്രീനാഥ് ഭാസിയെയും ഓംപ്രകാശിന്റെ മുറിയില്‍ എത്തിച്ചയാള്‍ പിടിയില്‍; ബിനു ജോസഫ് ലഹരി ഇടപാടിലെ പ്രധാനി

ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധമുള്ള കൊച്ചി ലഹരി കേസില്‍ ഒരാൾ കസ്റ്റഡിയിൽ. എളമക്കര സ്വദേശി ബിനു ജോസഫാണ് കസ്റ്റഡിയില്‍ ഉള്ളത്. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനേയും ഹോട്ടലിൽ എത്തിച്ചത് ബിനു ജോസഫാണെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ ലഹരി ഇടപാടിലെ പ്രധാനിയാണ് ബിനുവെന്നും പൊലീസ് പറയുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ബൈജു, അനൂപ്, ഡോണ്‍ ലൂയിസ്, അരുണ്‍, അലോഷ്യ, സ്‌നേഹ, ടിപ്‌സണ്‍, ശ്രീദേവി, രൂപ, പപ്പി തുടങ്ങിയവരാണ് ഓംപ്രകാശിനെ ഹോട്ടലിൽ സന്ദർശിച്ചത് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തത്. മുറിയിൽ നിന്നും മദ്യവും ലഹരിയും കണ്ടെത്തിയിരുന്നു. കേസിൽ ഒന്നാം പ്രതി ശിഹാസിനും ഓംപ്രകാശിനും ഇന്ന് ജാമ്യം ലഭിച്ചിട്ടുണ്ട്.

പഞ്ചനക്ഷത്ര ഹോട്ടലിൽ ബോബി ചലപതി എന്ന പേരിൽ ഓംപ്രകാശ് തന്നെയാണ് മുറിയെടുത്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മറ്റാരും തിരിച്ചറിയാതിരിക്കാൻ വേണ്ടിയാണിത്‌. കൊച്ചിയില്‍ അലൻ വോക്കറുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ഓംപ്രകാശും സുഹൃത്തും എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.ഇരുപതോളം പേർ കൂടി ഓംപ്രകാശിന്റെ മുറി സന്ദർശിച്ചിരുന്നു. ഇതെന്തിനാണ് എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്നും ഓംപ്രകാശിനെ പൊലീസ് പിടികൂടിയത്. തലസ്ഥാനം കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓംപ്രകാശ് രണ്ട് ദിവസമായി കൊച്ചിയിലുണ്ട്. ഇതോടെയാണ് പൊലീസ് പരിശോധന നടത്തിയത്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top