ഓപ്പറേഷന്‍ അജയ്: 7 മലയാളികളടക്കം 212 പേര്‍ ഇന്ത്യയിലെത്തി

ഡല്‍ഹി: ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ‘ഓപ്പറേഷന്‍ അജയ്’ ആരംഭിച്ചതോടെ ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തി. ഏഴ് മലയാളികള്‍ അടക്കം 212 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മടങ്ങിയെത്തിയവരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചു.

വ്യാഴാഴ്ച രാത്രി 12 മണിക്കാണ് ടെല്‍ അവീവിലെ ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്. പുലര്‍ച്ചെ ആറു മണിയോടെ ഇന്ത്യയിലെത്തി. തിരിച്ചെത്തിയ മലയാളികളില്‍ കൂടുതല്‍ പേരും വിദ്യാര്‍ഥികളാണ്. ഇസ്രയേലിൽ നിന്ന് തിരികെ എത്തുന്ന മലയാളികൾക്കായി ഡൽഹിയിലെ കേരളാ ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാണ്.

ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടിയാണ് ‘ഓപ്പറേഷൻ അജയ്’. നിലവിലുള്ള കണക്കനുസരിച്ച് 18000 അധികം ഇന്ത്യക്കാരുണ്ടെന്നാണ് അനുമാനിക്കുന്നത്. ആയിരത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഇസ്രയേലിൽ പഠിക്കുന്നുണ്ട്. മടങ്ങി വരുന്നവർക്ക് യാത്ര സ്വജന്യമാണ്. ഇതുവരെ രണ്ടായിരത്തിലധികം പേർ മടങ്ങി വരാൻ താല്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ന്യൂഡൽഹി എയർപോർട്ടിൽ ഹെല്പ് ഡെസ്കും സജ്ജമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here