ആദ്യ പാർലമെന്റ് സമ്മേളനത്തിൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് പി.ചിദംബരം; സിപിഎം കേരളത്തെ തെറ്റിദ്ധരിപ്പിക്കുന്നു; ‘അവര്‍ക്ക് വോട്ട് കൊടുത്താല്‍ എന്ത് ഗുണം’

തിരുവനന്തപുരം: എന്‍ഡിഎയ്ക്ക് എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന പത്രിക രൂപീകരണ സമിതി ചെയർമാനുമായ പി. ചിദംബരം. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും ചിദംബരം പറഞ്ഞു. “പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രകടന പത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കള്‍ പൗരത്വ നിയമത്തിനെതിരെ പോരാട്ടം നടത്തുകയാണ്. എന്നാല്‍ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ”യാതൊരു സംശയവും വേണ്ട, അധികാരത്തിലെത്തിയാൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ നിയമം റദ്ദാക്കുക തന്നെ ചെയ്യും” – കെപിസിസി മാധ്യമസമിതിയുടെ ‘മുഖാമുഖ’ത്തില്‍ ചിദംബരം പറഞ്ഞു.

“കേരളത്തിൽ 20ൽ 20 സീറ്റും യുഡിഎഫ് നേടുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളത്. ജനക്ഷേമം മുൻനിർത്തി കോൺഗ്രസ് പ്രഖ്യാപിച്ച പ്രകടന പത്രികയ്ക്ക് രാജ്യമെമ്പാടും വൻസ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാണ്. നല്ല ഭൂരിപക്ഷത്തോടെ ഇന്ത്യ മുന്നണി അധികാരത്തിലെത്തും. കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും വിമർശിക്കുന്ന സിപിഎമ്മിന് അധികാരത്തിലെത്താൻ കഴിയില്ലെന്നിരിക്കെ, അവര്‍ക്ക് വോട്ട് നൽകിയത് കൊണ്ട് എന്തുഗുണം എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. കേരളത്തിന് വേണ്ടി പത്തുവർഷത്തിനിടെ യുപിഎ സർക്കാർ നടപ്പാക്കിയത് 50,414 കോടിയുടെ പദ്ധതികളാണ്. 13 അക്കാദമിക് സ്ഥാപനങ്ങൾ, പത്ത് കേന്ദ്രസ്ഥാപനങ്ങൾ, പ്രതിരോധ മന്ത്രാലയത്തിന്റെ ആറ് സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ ജില്ലകൾക്കും അഞ്ചും ആറും പദ്ധതികൾ വീതം നടപ്പാക്കിയിട്ടുണ്ട്. ബിജെപി സർക്കാർ സംസ്ഥാനത്തിന് എന്ത് നൽകിയെന്ന് വ്യക്തമാക്കണം.”

“ഇനിയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ജനാധിപത്യം മരിക്കും, ഭരണഘടന തകർക്കപ്പെടും, സ്വാതന്ത്യം നഷ്ടമാകും, ജനജീവിതം ദുസഹമാകും. നിലവിൽ ഭരണഘടനാ സ്ഥാപനങ്ങൾ പോലും ബിജെപിയുടെ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ, വിവരാവകാശ കമ്മീഷൻ, പട്ടികജാതി, വർഗ കമ്മീഷൻ തുടങ്ങി സിഎജിക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാനാവുന്നില്ല. ജുഡീഷ്യറിയും അത്തരമൊരു ആരോപണത്തിന്റെ നിഴലിലാണ്. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ 32 ജേർണലിസ്റ്റുകൾ കൊല്ലപ്പെട്ടു. മോദിക്കെതിരെ സംസാരിക്കുന്ന സമൂഹ മാധ്യമങ്ങൾ പോലും വിലക്ക് നേരിടുകയാണ്. – ചിദംബരം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top