സരിന്‍ പാലക്കാട് ഇടത് സ്ഥാനാര്‍ത്ഥി ആയേക്കും; ഞെട്ടിക്കുന്ന നീക്കവുമായി സിപിഎം

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആക്കിയതിനെ തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പി.സരിന്‍ ഇടത് സ്ഥാനാര്‍ത്ഥി ആയേക്കും എന്ന് സൂചന. കെപിസിസിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് എതിരെ രംഗത്തുവന്ന് ഇന്ന് വാര്‍ത്താസമ്മേളനം നടത്തിയ സരിന്റെ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

സരിന്‍ സിപിഎമ്മിലേക്ക് നീങ്ങുകയാണ് എന്ന സൂചനയായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ കണക്കുകൂട്ടല്‍ ശരിവച്ചാണ് പുതിയ നീക്കം. സരിന്‍ പാലക്കാട് സിപിഎം സ്വതന്ത്രനായി മത്സരിച്ചേക്കും എന്നാണ് സൂചന. നാളെ സരിന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നുണ്ട്.

Also Read: രാഹുല്‍ മാങ്കൂട്ടത്തിലിനെ മുന്നില്‍ നിര്‍ത്തി സരിന്‍ ടാര്‍ഗറ്റ് ചെയ്യുന്നത് വിഡി സതീശനെ; പാലക്കാട്ട് ആശങ്കയൊഴിഞ്ഞ് കോണ്‍ഗ്രസ്

ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സരിന്‍ സമ്മതിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. കെപിസിസിയുടെ മീഡിയ സെല്‍ കണ്‍വീനറെ സ്വതന്ത്രനായി മത്സരിപ്പിക്കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും എന്നാണ് സിപിഎം കണക്കുകൂട്ടല്‍. സരിന്‍ മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിനുള്ള സിപിഎമ്മിന്റെ തിരിച്ചടി കൂടിയാകും.

Also Read: പാലക്കാട് ഹരിയാന ആവര്‍ത്തിക്കും; സ്ഥാനാര്‍ത്ഥി നിര്‍ണയം പുനപരിശോധിക്കണമെന്ന് സരിന്‍

രാഹുല്‍ മാങ്കൂട്ടത്തിനു വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി എന്നതിനപ്പുറം ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ കഴിയുമെന്നും സിപിഎം വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്നില്‍ സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയ മണ്ഡലം കൂടിയാണ് പാലക്കാട്.

ഇന്നു സരിന്‍ നടത്തിയ വാര്‍ത്താ സമ്മേളനം കടുത്ത അച്ചടക്ക ലംഘനമായിരുന്നു. നേതൃത്വം കാണിക്കുന്നത് തോന്ന്യവാസമാണെന്നും സ്ഥാനാര്‍ത്ഥി നിർണയം പാർട്ടി പുനപരിശോധിക്കണമെന്നുമാണ് സരിന്‍ ആവശ്യപ്പെട്ടത്.

“പാർട്ടിയെ തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്ന് ഭയന്നാണ് മുന്നോട്ടുവന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്‍വലിച്ചെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരും. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി നിർണയം നടത്തിയത് എങ്ങനെയാണ്? ഒരാളുടെ താല്പര്യത്തിന് വേണ്ടി പാർട്ടിയെ ബലി കഴിക്കരുത്. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടാകണം.സ്ഥാനാര്‍ത്ഥിത്വം പുനപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പ്രശ്‌നം തീര്‍ന്നു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം.”

“നേതൃത്വത്തിന് തിരുത്താൻ സമയമുണ്ട്. തെറ്റുപറ്റിയെങ്കിൽ തിരുത്തണം. ഇത് എന്റെ ആവശ്യമായി കാണരുത്. പാലക്കാട് ‌ തോൽക്കുക രാഹുൽ മാങ്കൂട്ടത്തിൽ ആയിരിക്കില്ല രാഹുൽ ഗാന്ധിയായിരിക്കും. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ട്. എല്ലാവർക്കും അംഗീകരിക്കാവുന്ന ആളെ സ്ഥാനാർഥിയാക്കാൻ എന്തുകൊണ്ടാണ് പാർട്ടിക്ക് സാധിക്കാത്തത്? താൻ കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിട്ടില്ല. പറയാനുള്ളത് പറഞ്ഞിട്ട് മാത്രമേ പോകൂ.” – സരിന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top