നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കും; കോടതിയില്‍ അപേക്ഷ നല്‍കി പോലീസ്; പ്രതി രാഹുല്‍ വിദേശത്ത് തുടരുന്നു

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ തുടര്‍ നടപടികളുമായി പോലീസ്. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണം സംഘം നീക്കം. അതിനായി കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴിയെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചു.

കോടതി അനുമതി ലഭിച്ച ശേഷം കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. പ്രതി രാഹുലിന്‍റെ അമ്മയെയും സഹോദരിയെയും ചോദ്യം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ഇവര്‍ ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തിലാണ് മൊഴിയെടുപ്പ് നീണ്ടുപോകുന്നത്. അതേ സമയം പ്രതി രാഹുല്‍ ജര്‍മനിയില്‍ ആണെന്നാണ്‌ സൂചന. പോലീസ് ലൂക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇന്റര്‍പോള്‍ സഹായത്തോടെ പ്രതിയെ തിരികെ എത്തിക്കാനാണ് പോലീസ് ശ്രമം നടത്തുന്നത്.

ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും കോഴിക്കോട് പന്തീരാങ്കാവ് സ്നേഹതീരത്തില്‍ രാഹുല്‍.പി.ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടന്നത്. വിവാഹം കഴിഞ്ഞ ശേഷം സല്‍ക്കാര ചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരുക്കുകള്‍ കണ്ടത്. മുഖത്തും കഴുത്തിലും മര്‍ദനമേറ്റതിന്‍റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. അതിന് ശേഷം പെണ്‍കുട്ടിയെയും കൂട്ടി പോലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടുകാര്‍ പറവൂരിലേക്ക് മടങ്ങുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top