തിരോധാന കേസില്‍ ട്വിസ്റ്റ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) ജീവനോടെ കണ്ടെത്തി. ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊമ്മൻകുത്ത് ഭാഗത്ത് നിന്നാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ കൊലപ്പെടുത്തിയെന്ന ഭാര്യ അഫ്സാനയുടെ മൊഴിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് വഴിത്തിരിവ്. നിലവിൽ തൊടുപുഴ ഡിവൈഎസ്‍പി ഓഫിസിലുള്ള  നൗഷാദിനെ പത്തനംതിട്ട പൊലീസ് കൊണ്ടുപോകും.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതിപ്പെടുന്നത്. കേസില്‍ ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാല്‍, മൊഴികളില്‍ വെെരുദ്ധ്യം കണ്ട് സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ കൊലപ്പെടുത്തി എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു.

മൊഴിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് അഫ്സാനയെ അറസ്റ്റ് ചെയ്തത്. തുടർന്ന് മൃതദേഹത്തിനായി പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. ഇതിനിടെ നൗഷാദിനെ തിരികെ കൊണ്ടുവരാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞത് നൗഷാദ് ജീവനോടെയുണ്ട് എന്ന സംശയത്തിലേക്ക് പൊലീസിനെ നയിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top