അശ്ലീലചിത്രം കാട്ടി എട്ടാം ക്ലാസുകാരനെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമം; പെന്തക്കോസ്ത് പാസ്റ്റര്‍ പോക്‌സോ കേസില്‍ റിമാന്‍ഡില്‍

തിരുവനന്തപുരം : സ്‌കൂള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച പെന്തക്കോസ്ത് പാസ്റ്റര്‍ റിമാന്‍ഡില്‍. അശ്ലീലചിത്രം കാട്ടി പതിമൂന്നുകാരനെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച രവീന്ദ്രനാഥാണ് റിമാന്‍ഡിലായത്. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയാണ് എട്ടാം ക്ലാസുകാരനു നേരെ ആക്രമണ ശ്രമമുണ്ടായതെന്നാണ് പരാതി. വട്ടിയൂര്‍ക്കാവ് കുലശേഖരം സ്വദേശിയായ രവീന്ദ്രനാഥ്, പൂവച്ചല്‍ മുളകുവീട് പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ആലയില്‍ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററാണ് ഇയാള്‍.

ബന്ധുവിനൊപ്പം ആശുപത്രിയില്‍ പോയ ശേഷം ഒറ്റയ്ക്ക് മടങ്ങും വഴിയാണ് അതിക്രമ ശ്രമം. റോഡിലൂടെ നടന്നു വരികയായിരുന്ന കുട്ടിയെ രവീന്ദ്രനാഥ് പരിചയപ്പെട്ടു. തുടര്‍ന്ന് തന്റെ ടാബ് ശരിയാക്കി തരണമെന്ന ആവശ്യവുമായി സമീപിച്ചു. ഇതിനിടയില്‍ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ ഫോള്‍ഡര്‍ തുറന്ന് നോക്കാന്‍ നിര്‍ബന്ധിച്ചു. ദൃശ്യങ്ങള്‍ കണ്ട് കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തടഞ്ഞുവച്ചു. പണവും, ഭക്ഷണവും വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തട്ടിമാറ്റി രക്ഷപ്പെട്ട കുട്ടി വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിച്ചു.

ബന്ധുക്കളുടെ പരാതിയില്‍ കാട്ടാക്കട പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രനാഥ് പിടിയിലാകുന്നത്. കുട്ടി ഇയാളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top