ഇസ്രയേലിലേക്ക് ആയുധ കയറ്റുമതി ഇന്ത്യ നിർത്തണം; അദാനിയുടെയും ലൈസൻസ് റദ്ദാക്കണമെന്നും സുപ്രീം കോടതിയിൽ ഹർജി

ഇസ്രയേലിലേക്കുള്ള ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. യുദ്ധ കുറ്റവാളികളായ രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കരുതെന്ന അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും ഇന്ത്യയ്ക്കും ബാധകമാണ്. ഇത്തരം രാജ്യങ്ങൾക്ക് നൽകുന്ന ആയുധങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾക്ക് കാരണമാകും. വംശഹത്യക്കെതിരായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഒപ്പുവെച്ച കരാറുകളുടെ ലംഘനമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി

ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ വിവിധ കമ്പനികൾക്ക് നൽകിയ ലൈസൻസ് റദ്ദാക്കണം. ഇനിമുതല്‍ മറ്റ് കമ്പനികൾക്ക് ലൈസൻസ് നൽകാൻ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കരുതെന്നുമാണ് ആവശ്യം. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് കുമാർ ശർമ്മ ഉൾപ്പടെയുള്ള 11 പേരാണ് ഹർജി നൽകിയത്. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡും ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷനുമാണ് കമ്പനികൾക്ക് ലൈസൻസ് അനുവദിക്കുനത്.

ഈ വർഷം മുനിറ്റേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിന് ഇ​സ്രയേലിലേക്ക് അയുധകയറ്റുമതിക്ക് അനുമതി ലഭിച്ചിരുന്നു. സ്വകാര്യ കമ്പനികളായ പ്രീമിയർ എക്പ്ലോസീവ്, അദാനിക്ക് നിക്ഷേപമുള്ള ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അദാനി-എൽബിറ്റ് അഡ്വാൻസ് സിസ്റ്റം എന്നിവയ്ക്കും ആയുധ കയറ്റുമതിക്ക് ലൈസൻസ് നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top