എട്ടാം ക്ലാസുകാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ശല്യം ചെയ്യല്‍; വിദ്യാര്‍ത്ഥി പിടിയില്‍

പത്തനംതിട്ടയിലെ എട്ടാം ക്ലാസുകാരിയെ പരിചയപ്പെട്ട ശേഷം നഗ്നഫോട്ടോകൾ കൈവശപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതിയെ പിടികൂടി. കൊല്ലം സ്വദേശിയും മംഗലാപുരത്ത് എംഎസ്സി വിദ്യാർത്ഥിയുമായ സ്റ്റെബിൻ ഷിബു (22)വാണ്‌ കോയിപ്രം പോലീസിന്റെ പിടിയിലായത്. ഇയാള്‍ തന്റെ തന്റെ ഫോട്ടോകളും അശ്ലീല വീഡിയോകളും കുട്ടിക്ക് അയച്ചുകൊടുത്തിരുന്നു. ർത്തോമ്മ സഭയിലെ സുവിശേഷകൻ്റെ മകനാണ് പ്രതി.

പതിമൂന്നുകാരിയെ 2023 മേയിലാണ് പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇൻസ്റ്റഗ്രാം വാട്സ്ആപ്പ്, സ്നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടർച്ചയായി സംസാരിച്ചു. പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിച്ചു കൊള്ളാം എന്നാണ് പറഞ്ഞത്. കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്കാണ് വാട്സാപ്പിലൂടെ തന്റെ നഗ്ന ഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തത്.

പിന്നീട് കുട്ടിയുടെ നഗ്നഫോട്ടോകൾ നിർബന്ധിച്ച് ഇൻസ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു. യുവാവിന്റെ നിരന്തരമായ ശല്യം കാരണം കുട്ടി കരയുന്നതുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് സംഭവം പറഞ്ഞത്. യുവാവിന്റെ ശല്യം കൂടിയതോടെ വീട്ടുകാർ കോയിപ്രം പോലീസിനെ സമീപിക്കുകയായിരുന്നു. അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശത്തെ തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top