പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് 51 വർഷം കഠിനതടവും രണ്ടുലക്ഷം പിഴയും

പതിനഞ്ചുവയസുള്ള വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിന് 51 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും. കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളാണ് ശിക്ഷ വിധിച്ചത്. പ്രതി ദിലീപ് (27) തുടർച്ചയായി 20 വർഷം തടവ് അനുഭവിക്കണം.

അതിജീവിതയുടെ മാതാപിതാക്കളെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിലും പെണ്‍കുട്ടിയുടെ സഹോദരനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതിനും പ്രതിക്ക് എതിരെ കേസുണ്ട്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു ഇത്. മാതാപിതാക്കളെ ആക്രമിച്ച കേസ് കരുനാഗപ്പള്ളി സബ് കോടതിയിൽ വിചാരണ നടക്കാനിരിക്കുകയാണ്. സഹോദരനെ നേരെയുള്ള ആക്രമണകേസ് കൊട്ടാരക്കര എസ്സി-എസ്ടി കോടതിയിലാണ്.

പെൺകുട്ടിയുമായുള്ള സൗഹൃദം മുതലെടുത്താണ് പീഡനം തുടങ്ങിയത്. വിവാഹവാഗ്ദാനം നൽകി പ്രതി പലതവണ പീഡിപ്പിച്ചു. 2020 ഡിസംബറിൽ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് ഡോക്ടർ ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈനില്‍ നിന്നുള്ള വിവരം അനുസരിച്ച് കൊല്ലം ശൂരനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. ഡിവൈഎസ്പി ആയിരുന്ന രാജ്കുമാർ, സിഐ ഫിറോസ്, എസ്.ഐ.റഷീദ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ സോജ തുളസീധരൻ, എൻ.സി.പ്രേംചന്ദ്രൻ എന്നിവരും പ്രോസിക്യൂഷൻ സഹായിയായി സിപിഒ മേരി ഹെലനും കോടതിയിൽ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top