ലോട്ടറിയടിച്ച ഭാഗ്യവാൻ തൂങ്ങിമരിച്ചതിൽ പോലീസ് അന്വേഷണം; അസ്വാഭാവിക മരണത്തിന് കേസ്

കാസര്‍കോട്: 70 ലക്ഷം ലോട്ടറി അടിച്ച ബേക്കറി ഉടമ വിവേക് രാജ്ഷെട്ടി ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ കെ.വിവേക് രാജ്ഷെട്ടിയെ (37) ബേക്കറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കാസര്‍കോട് പോലീസ് കേസെടുത്തു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വിവേക് അസ്വസ്ഥനായിരുന്നതായി പോലീസ്‌ പറയുന്നു. ബേക്കറി നടത്തിയിരുന്ന വിവേക് മൂന്ന് മാസമായി കട തുറന്നിരുന്നില്ലെന്നും പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കടുത്ത മദ്യപാനിയായിരുന്നു വിവേക്. നാല് മാസങ്ങള്‍ക്കുമുന്‍പ് വിവേകിന് 70 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഇതോടെ മദ്യപാനം വര്‍ദ്ധിച്ചു. വീട്ടുകാര്‍ ഇടപെട്ടതോടെ മദ്യപാനം നിര്‍ത്താനുള്ള ചികിത്സയിലായിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുവരെ വിവേക് മദ്യപിച്ചിരുന്നില്ലെന്ന് സഹോദരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് വിവേക് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ കടയിലേക്ക് പോയ വിവേകിനെ അന്വേഷിച്ചു ചെന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top