അശ്ലീല വീഡിയോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ; 24 മണിക്കൂറിനുള്ളില്‍ അച്ഛനും മകനും ഹാജരാകണമെന്ന് അന്വേഷണസംഘം

ഡല്‍ഹി: ലൈംഗികാരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് ഹാസനിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ. “ബെംഗളൂരുവില്‍ ഇല്ലാത്തതിനാല്‍ അന്വേഷണത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞില്ല. അഭിഭാക്ഷകന്‍ വഴി അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. സത്യം ഉടന്‍ തന്നെ ജയിക്കും” – സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പ്രജ്വൽ രേവണ്ണ ആദ്യമായി പ്രതികരിച്ചത്. ഹാസനിലെ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം ജര്‍മനിയിലേക്ക് കടന്ന പ്രജ്വൽ എവിടെ നിന്നാണ് ഇത് പോസ്റ്റ്‌ ചെയ്തതെന്ന് വ്യക്തമല്ല.

അതേസമയം ലൈംഗിക പീഡന പരാതിയില്‍ പ്രജ്വലും അച്ഛന്‍ രേവണ്ണയും ഉടന്‍ ഹാജരാകണമെന്ന് അറിയിച്ചുകൊണ്ട്‌ പ്രത്യേകാന്വേഷണസംഘം സമന്‍സ് അയച്ചു. ഇരുവരും 24 മണിക്കൂറിനുള്ളില്‍ ഹാജരാകാനാണ് അറിയിച്ചത്. രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രജ്വലിനെ തിരികെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനെ ബന്ധപ്പെട്ടിരിക്കുകയാണ് എസ്ഐടി ഉദ്യോഗസ്ഥര്‍.

പ്രജ്വല്‍ ഉള്‍പ്പെട്ട ആയിരത്തിലധികം അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെ ഇവരുടെ വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീ നല്‍കിയ പീഡനപരാതിയിലാണ് കേസ് എടുത്തത്. എംഎല്‍എ എച്ച്ഡി രേവണ്ണയും പ്രജ്വല്‍ രേവണ്ണയും തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രജ്വല്‍ തന്നെ ചിത്രീകരിച്ച, നിരവധി സ്ത്രീകള്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ ജെഡിഎസ് പാര്‍ട്ടി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top