പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗക്കേസ്; രഹസ്യ മൊഴി നല്‍കി യുവതി; പ്രതി ദുബായില്‍ എത്തിയതായി സൂചന

ബംഗളൂരു: ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ വീണ്ടും ബലാത്സംഗക്കേസ്. പ്രജ്വല്‍ പീഡിപ്പിച്ചതായി മറ്റൊരു യുവതി കൂടി പരാതി നല്‍കി. മജിസ്ട്രേറ്റിനു മുന്‍പാകെയാണ് മൊഴി രേഖപ്പെടുത്തിയത്. പുറത്തുവന്ന ലൈംഗിക ദൃശ്യങ്ങളില്‍ ഈ യുവതി ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

അതേസമയം ഹാസനിലെ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം നാടുവിട്ട പ്രജ്വലിനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തുവിട്ടിരുന്നു. നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ച് ജര്‍മനിയിലേക്ക് കടന്നതായും അവിടുന്ന് ദുബായില്‍ എത്തിയതായും സൂചനയുണ്ട്. പ്രജ്വലിന്‍റെ ലൈംഗിക ദൃശ്യങ്ങള്‍ താനാണ് പുറത്തുവിട്ടതെന്ന് വെളിപ്പെടുത്തിയ മുന്‍ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഡിയെ കാണാനില്ല. ഇന്നലെ കേസിലെ പ്രത്യേക അന്വേഷണസംഘത്തിന് മുന്‍പില്‍ മൊഴി നല്‍കാനിരിക്കെയാണ് ഇയാളെ കാണാതായത്.

ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രജ്വലിനും അച്ഛന്‍ എച്ച്ഡി രേവണ്ണയ്ക്കുമെതിരെ ഇവരുടെ വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീ പരാതി നല്‍കിയത്. ഇരുവരും ചേര്‍ന്ന് തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്നായിരുന്നു മൊഴി. പ്രജ്വല്‍ തന്നെ ചിത്രീകരിച്ച, നിരവധി സ്ത്രീകള്‍ ഉള്‍പ്പെടുന്ന ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങളാണ് പുറത്തുവന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top