ആയിരക്കണക്കിന് ലൈംഗിക വീഡിയോകള്‍ പുറത്ത്; പ്രജ്വലിനെ കൈവിട്ട് ജെഡിഎസ്; സസ്പെന്‍ഡ് ചെയ്യും; അന്തിമ തീരുമാനം ഇന്നത്തെ പാര്‍ട്ടി നിര്‍വാഹക സമിതിയോഗത്തില്‍

ബെംഗളൂരു: ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട ഹാസൻ എംപിയും സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയുടെ ആയിരക്കണക്കിന് ലൈംഗിക ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നതോടെ ജനതാദൾ (എസ്) വെട്ടിലായി. പ്രജ്വലിനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യുമെന്ന് ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ കുമാരസ്വാമി അറിയിച്ചു.

പ്രജ്വലിന്റെ അച്ഛനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണയ്ക്കെതിരെയും പീഡനക്കേസെടുത്തിട്ടുണ്ട്. ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയുടെ പരാതിയിലാണ് കേസ്. പ്രചരിക്കുന്നത് അഞ്ചു വർഷത്തോളം പഴയ വിഡിയോകളാണെന്ന് രേവണ്ണ പറഞ്ഞു. ഹാസനിൽ 26 ന് വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ പ്രജ്വൽ ജർമനിയിലേക്കു കടന്നിരുന്നു.

എംപിയെ പുറത്താക്കണമെന്ന് പാർട്ടി എംഎൽഎമാരായ ശരണ ഗൗഡ കണ്ടക്കൂർ, സമൃദ്ധി വി.മഞ്ജുനാഥ് എന്നിവർ ആവശ്യപ്പെട്ടു. ഇന്നത്തെ ജെഡിഎസ് സംസ്ഥാന നിർവാഹക സമിതിക്കു ശേഷം തീരുമാനം പ്രഖ്യാപിക്കും.

പ്രശ്നത്തില്‍ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. എൻഡിഎ സ്ഥാനാർഥി ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ടതിനെക്കുറിച്ച് നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും ഒന്നും പറയാനില്ലേ എന്ന് പ്രിയങ്ക ചോദിച്ചു. കർണാടകയിലെ 14 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മേയ് 7 ന് ആണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top