ആദ്യ വിവാഹം ഉലഞ്ഞപ്പോള്‍ പ്രവിതയുടെ പ്രതീക്ഷ രണ്ടാം വിവാഹത്തില്‍; പ്രതിശ്രുതവരനെ കാണാന്‍ വിഷു ദിനത്തിലുള്ള യാത്ര അന്ത്യയാത്രയുമായി; പട്ടാമ്പിക്കാര്‍ ഞെട്ടലില്‍ തന്നെ

പാലക്കാട്: പ്രതിശ്രുത വരനെ കാണാന്‍ പോയ യാത്രയാണ് പട്ടാമ്പിയിലെ പ്രവിയക്ക് അന്ത്യയാത്രയായത്. വിഷു ദിനത്തില്‍ കാണാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി വീട്ടില്‍ നിന്നും യാത്ര തിരിച്ചത്. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് യുവാവ് പ്രവിയ വരുന്ന വഴിയിലൂടെ സഞ്ചരിച്ചു. അപ്പോള്‍ സന്തോഷ്‌ ധൃതിയില്‍ പോകുന്നത് കണ്ടെന്നാണ് വരന്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞത്. ഈ മാസം 29 നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

സന്തോഷിന്റെ കടയില്‍ ജോലി ചെയ്തിരുന്ന പ്രവിയ മറ്റൊരു വിവാഹം കഴിക്കുന്നതിന് സന്തോഷ്‌ എതിരായിരുന്നു. നിരന്തരം ഭീഷണി മുഴക്കിയിരുന്നു. ഇത് ധിക്കരിച്ചാണ് പ്രവിയ വിവാഹാലോചനയുമായി മുന്നോട്ട് പോയത്. ഇതിനിടയില്‍ ജോലി മാറുകയും ചെയ്തു. ഇതിന് മുന്‍പും പ്രവിയയെ ആക്രമിക്കാന്‍ ഇരുചക്ര വാഹനത്തില്‍ സന്തോഷ്‌ പിന്തുടര്‍ന്നിരുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് ഇയാള്‍ കൊലപാതകം നടത്തിയത് എന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്.

സന്തോഷും പ്രവിയയും തമ്മില്‍ നിരന്തര സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ നെഞ്ചിലും അടിവയറിന് താഴെയുമാണ്‌ ആഴത്തില്‍ കുത്തേറ്റത്. കഴുത്തില്‍ കത്തികൊണ്ടും വരഞ്ഞ പാടുകളുണ്ട്. കുത്തിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയാണ് സന്തോഷ്‌ ചെയ്തത്. അതിനുശേഷം സഹോദരന്റെ വീട്ടിലെത്തി തൂങ്ങുകയാണ് ചെയ്തത്. ഇടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

സന്തോഷിന് രണ്ടു കുട്ടികളുണ്ട്. പ്രവിയയുമായി ബന്ധം തുടങ്ങിയപ്പോഴാണ് ഭാര്യ പിണങ്ങിപ്പോയത്. ആദ്യ വിവാഹത്തില്‍ പ്രവിയക്കും ഒരു കുട്ടിയുണ്ട്. രണ്ട് മരണങ്ങളുടെ ആഘാതത്തിലാണ് പട്ടാമ്പിക്കാര്‍. സന്തോഷിനെയും പ്രവിയയെയും അറിയുന്നവര്‍ ഇത്തരമൊരു ദുരന്തം ഒരിക്കലും പ്രതീക്ഷിച്ചതുമല്ല.

പട്ടാമ്പിയിൽ റോഡരികിലാണ് കത്തിക്കരിഞ്ഞ നിലയില്‍ പ്രവിയയുടെ മൃതദേഹം വിഷു ദിനത്തില്‍ കണ്ടത്. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് സന്തോഷ്‌ ആണ് കൊലപ്പെടുത്തിയത്. പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സ്റ്റോർ കീപ്പറിന്റെ സഹായിയായിരുന്നു പ്രവിയ. റോഡില്‍ തടഞ്ഞുനിർത്തിയാണ് സന്തോഷ്‌ കൊല നടത്തിയത്. അതിനു ശേഷം ഇയാളും ജീവനൊടുക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top