ഏഴ് വയസുകാരനെ പീഡിപ്പിച്ച പൂജാരിക്ക് 20 വർഷം തടവ്; ശിക്ഷ കുറച്ചത് പ്രായം കണക്കിലെടുത്തെന്ന് കോടതി

ഏഴ് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ക്ഷേത്ര പൂജാരിക്ക് 20 വർഷം തടവ്. തിരുവല്ലം സ്വദേശി ഉണ്ണികുട്ടൻ എന്ന ഉണ്ണികൃഷ്ണനെ (24) ആണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചു. 25,000 രൂപ പിഴയും പ്രതിക്ക് ജഡ്ജി ആർ രേഖ വിധിച്ചു. തുക ഇരയ്ക്ക് നൽകണമെന്നാണ് ഉത്തരവ്.

ചെയ്ത കുറ്റം സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി. 2022ലാണ് അകന്ന ബന്ധുവായ കുട്ടിയെ ഉണ്ണികൃഷ്ണൻ ലൈംഗികമായി പീഡിപ്പിച്ചത്.

കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അതിക്രമം. നിരവധി തവണ ഇയാൾ പീഡനത്തിന് ഇരയാക്കിയതായി പോലീസിന് കുട്ടി മൊഴി നൽകിയിരുന്നു. ആദ്യം കുട്ടി ഭയന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല. പീഡനം ആവർത്തിച്ചപ്പോൾ അടുത്ത ബന്ധുവിനെ അറിയിക്കുകയായിരുന്നു. തുടന്നാണ് പോലിസിൽ പരാതി നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ.അഖിലേഷ് എന്നിവർ ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top