ബസ്സുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്: ബസ്‌ സ്കൂട്ടറിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. വേങ്ങേരി ബൈപാസ് ജംക്ഷനു സമീപമാണ് അപകടം. മറ്റൊരു ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കിഴകുമുറി കക്കോടി സ്വദേശി ഷൈജു കെ.പി (45), ഭാര്യ ജീമ (35) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ വിനു (36) മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബസ്‌ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു.

രണ്ട് ബസ്സുകള്‍ക്കിടയിലായിരുന്നു സ്കൂട്ടറും ബൈക്കും സഞ്ചരിച്ചത്. മുന്നിലുണ്ടായിരുന്ന ബസ് ബ്രേക്ക് ഇട്ടപ്പോള്‍ പിന്നിലുണ്ടായിരുന്ന ബസ് വന്ന് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ദമ്പതികള്‍ ഉടന്‍ മരണപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയാണ്‌ രണ്ടുപേരുടെ ജീവനെടുത്തതെന്ന് പോലീസ് പറഞ്ഞു.

രാവിലെ ഒന്‍പതു മണിയോടെയാണ് അപകടം. രണ്ടു സ്വകാര്യ ബസ്സുകള്‍ മത്സരിച്ചു നഗരത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. വേങ്ങേരി ബൈപാസ് ജംക്ഷനിലൂടെ സഞ്ചരിക്കുകയായിരുന്നു ഇരു ബസ്സുകളും. മുന്നില്‍ സഞ്ചരിച്ച ‘സോപാനം’ ബസ് ബൈപാസ് ജംക്ഷനിലെത്തിയപ്പോള്‍ വേഗത കുറച്ചു. തൊട്ടു പിന്നാലെ ഉണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും വേഗത കുറയ്ക്കുന്നതിനിടെ, പുറകില്‍ അമിത വേഗതയില്‍ വന്ന ‘തിരുവോണം’ ബസ് സ്കൂട്ടറിനേയും ബൈക്കിനേയും മുന്നിലുള്ള ബസ്സിനേയും ചേര്‍ത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന അഞ്ച്പേര്‍ക്ക് പരുക്കേറ്റു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top