ഷാരൂഖ് ഖാന്‍ ഒരുവണ്ടി ബോര്‍ഡിഗാര്‍ഡുമാരെ ഞങ്ങള്‍ക്ക് അകമ്പടി തന്നു; ‘ജവാന്‍’ സെറ്റിലെ ഓര്‍മകളുമായി പ്രിയാമണി

തെന്നിന്ത്യന്‍ താരം പ്രിയാമണി രണ്ടുതവണ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചിട്ടുണ്ട്. ആദ്യത്തേത് ചെന്നൈ എക്‌സ്പ്രസിലും രണ്ടാമത്തേത് ജവാനിലും ആയിരുന്നു. ഈ രണ്ടുസിനികള്‍ക്കും ഇടയിലുള്ള നീണ്ട കാലയളവില്‍ ഒരിക്കല്‍ പോലും എസ്ആര്‍കെയെ കണ്ടിട്ടില്ലെങ്കിലും ജവാന്‍ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ അതേ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം പെരുമാറിയതെന്ന് പ്രിയാമണി ഓര്‍ക്കുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യം പറഞ്ഞത്.

“ജവാനിലെ ട്രെയിന്‍ സീക്വെന്‍സ് ചിത്രീകരിക്കുമ്പോഴാണ് ഷാരൂഖിനെ കണ്ടത്. ഒരാള്‍ വന്നു പറഞ്ഞു ‘സാറിന് നിങ്ങളെ കാണണം’ എന്ന്. ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. കാണാന്‍ വിളിക്കുന്നത് ആറ്റ്‌ലീ സര്‍ ആയിരിക്കും എന്നാണ് കരുതിയത്. പക്ഷെ അത് ഷാരൂഖ് ഖാന്‍ ആയിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു. ഈ സിനിമ ചെയ്യാന്‍ തയാറായതിന് അദ്ദേഹം ഞങ്ങളോട് നന്ദി പറഞ്ഞു. ‘സര്‍ നിങ്ങള്‍ക്കായി എന്തും ചെയ്യും’ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.”

സെറ്റില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെയാണ് ഷാരൂഖ് പെരുമാറിയിരുന്നതെന്നും പ്രിായണി ഓര്‍ത്തു. എല്ലാവരോടും ഗുഡ് ബൈ പറഞ്ഞാണ് ഷൂട്ട് കഴിഞ്ഞ് അദ്ദേഹം മടങ്ങുന്നത്. “ആറ്റ്‌ലീയുടെ ജന്മദിനാഘോഷം കഴിഞ്ഞ് പുലര്‍ച്ചെ 3-4 മണിയായപ്പോഴാണ് എല്ലാവരും മടങ്ങിയത്. ഹോട്ടലിലേക്ക് പുറപ്പെടാനിറങ്ങിയ ഞങ്ങള്‍ സ്ത്രീകളെ അദ്ദേഹം നേരിട്ടുവന്ന് കാണുകയും, ഞങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ ഒരു വണ്ടി ബോഡിഗാര്‍ഡുമാരെ അയക്കുകയും ചെയ്തു. കാരണം ഹോട്ടലിലേക്ക് ഒരുമണിക്കൂറിനടുത്ത് യാത്രയുണ്ടായിരുന്നു. അവരോട് പൊയ്‌ക്കോളാന്‍ ഞങ്ങള്‍ പറഞ്ഞെങ്കിലും ‘സാര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്’ എന്നാണ് അവര്‍ പറഞ്ഞതെ,”ന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top