നെല്ലു സംഭരണത്തിനുള്ള വായ്പാ വിവരങ്ങള്‍ സിബിലിന് കൈമാറരുത്; ഉത്തരവോ സര്‍ക്കുലറോ വേണമെന്ന് ഹൈക്കോടതി

കൊച്ചി: നെല്ലു സംഭരണത്തിനുള്ള പണം പിആർഎസ് വായ്പയായി കര്‍ഷകര്‍ക്ക് നൽകുമ്പോൾ ഇതിന്റെ വിവരം സിബിലിനു (ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ്) കൈമാറാൻ പാടില്ലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശിച്ചു. ഇക്കാര്യത്തിൽ ബാങ്കുകൾക്കുള്ള നിർദേശം ഉൾപ്പെടുത്തി സർക്കാർ സർക്കുലർ ഇറക്കുകയാണു വേണ്ടതെന്നും കോടതി പറഞ്ഞു. നെല്ലു വാങ്ങിയ വകയില്‍ സർക്കാർ നൽകാനുള്ള തുക ലഭിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നൽകിയ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.

കർഷകരെ ഭയപ്പെടുത്തുന്നത് എന്തിനാണ്? ഈ വായ്പ സിബിൽ സ്കോറിനെ എങ്ങനെ ബാധിക്കുമെന്നു പലർക്കും ആശങ്കയുണ്ട്. സാധാരണ വായ്പയുടെ തിരിച്ചടവ് ഒരുതവണ മുടങ്ങിയാൽ തന്നെ സിബിൽ സ്കോർ കുറയും. ഒരുമിച്ച് അടച്ചാലും റേറ്റിങ് താഴും. ഹൈക്കോടതി വാക്കാൽ പറഞ്ഞു.

പാഡി രസീത് സ്ലിപ്പിന്റെ (പിആർഎസ്) അടിസ്ഥാനത്തിലാണു കർഷകർക്കു ബാങ്കുകളിൽ നിന്നു വായ്പ നൽകുന്നതെന്നും സിബിൽ സ്കോറിനെ ഇതു ബാധിക്കില്ലെന്നും സപ്ലൈകോയുടെ അഭിഭാഷകൻ വാദിച്ചപ്പോഴാണു കോടതിയുടെ പ്രതികരണം. എന്നാൽ സിബിൽ സ്കോർ നിർണയം സാങ്കേതിക വിഷയം ആയതിനാൽ ഇക്കാര്യത്തിൽ ഉത്തരവോ സർക്കുലറോ വേണമെന്നു കോടതി ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top