മനുഷ്യാവകാശ പ്രവർത്തകരെന്ന പേരിൽ കൂട്ടബലാത്സംഗം; പൂനെയിൽ 21കാരി നേരിട്ട കൊടുംക്രൂരതയുടെ വിവരങ്ങൾ പുറത്ത്

പൂനെയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മനുഷ്യാവകാശ പ്രവർത്തകർ എന്നവകാശപ്പെട്ട് എത്തിയവർ. വ്യാഴാഴ്ച രാത്രിയിൽ ആണ് സുഹൃത്തിനൊപ്പം ബോപ്‌ദേവ് ഘട്ട് പ്രദേശത്തേക്ക് പോകുകയായിരുന്ന 21കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ കോണ്ട്‌വ സ്വദേശിയായ രാജെ ഖാൻ കരിം പത്താൻ എന്ന 36കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഒന്നിച്ചിരിക്കാൻ ദമ്പതികൾക്ക് വിലക്കുണ്ടെന്ന് പറഞ്ഞ് എത്തിയ മൂന്നംഗ സംഘമാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

മനുഷ്യാവകാശ പ്രവർത്തകർ എന്നവകാശപ്പെട്ട് എത്തിയ പ്രതികൾ ഇരയുടേയും സുഹൃത്തിൻ്റെയും ചിത്രങ്ങൾ ഫോണിൽ പകർത്തി. തുടർന്ന് ഒപ്പമുണ്ടായിരുന്നയാളിനെ ക്രൂരമായി മർദ്ദിച്ച ശേഷം യുവതിയെ ഭീഷണിപ്പെടുത്തി ബലമായി കാറിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു. വിജനമായ പ്രദേശത്ത് വാഹനം നിര്‍ത്തിശേഷമാണ് മൂവരും ലൈംഗികാതിക്രമം നടത്തിയത്. ഇതിന് ശേഷം യുവതിയെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

ALSO READ: 21കാരിയും സ്കൂൾ കുട്ടികളും പീഡനത്തിനിരയായി; പൂനെയെ ഞെട്ടിച്ച് തുടർച്ചയായി ലൈംഗികാതിക്രമങ്ങൾ

ഗുരുതരമായ പരുക്കേറ്റ നിലയിൽ പ്രദേശവാസികളാണ് ഇരയെ കണ്ടെത്തിയത്. ഇവരെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ യുവതി കോണ്ട്‌വ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളിൽ ഒരാളെ പിടികൂടിയത്. മറ്റ് രണ്ട് പേർക്കായി തിരച്ചിൽ ഊർജിതമാക്കി. ഇതിനായി ക്രൈംബ്രാഞ്ചിലെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top