അൻവർ ശത്രുക്കളുടെ കൈകളിലെന്ന് രാമകൃഷ്ണന്‍; മുഖ്യമന്ത്രിക്കുള്ളത് ജനങ്ങള്‍ നല്‍കിയ സൂര്യതേജസെന്നും ഇടതുമുന്നണി കണ്‍വീനര്‍

മുഖ്യമന്ത്രി ചതിച്ചു എന്ന് പി.വി.അന്‍വര്‍ എംഎല്‍എ പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. അദ്ദേഹം ശത്രുക്കളുടെ കളിപ്പാവയായെന്ന് സംശയിക്കുന്നതായും രാമകൃഷ്ണന്‍ പറഞ്ഞു.

“അന്‍വറിന്റെ ചെയ്തികള്‍ തെറ്റാണ്. ജനങ്ങളില്‍നിന്ന് നേടിയ അംഗീകാരമാണ് മുഖ്യമന്ത്രിക്കുള്ളത്. ജനങ്ങള്‍ നല്‍കിയ സൂര്യതേജസാണ് മുഖ്യമന്ത്രിയുടേത്. ഈ തേജസ് കൃത്രിമമായി നിര്‍മിച്ചതല്ല. ആ ശോഭ ഈ വര്‍ത്തമാനംകൊണ്ട് കെട്ടുപോകില്ല. അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂര്‍ത്തിയാകുംമുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. പാര്‍ട്ടി നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രി സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ അംഗമാണ്.”

“അന്‍വര്‍ ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹം നിലപാട് തിരുത്തണം. സിപിഎം അംഗമാണെങ്കില്‍ അന്‍വറിനെ സസ്‌പെന്‍ഡ് ചെയ്യാം. പക്ഷേ, അന്‍വര്‍ സ്വതന്ത്ര എംഎല്‍എയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ല.” ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top