ദീപുവില്‍ നിന്നും സ്ഥിരമായി അമ്പിളി പണം കൈപ്പറ്റി; എന്നിട്ടും കഴുത്തറത്തു; ചുരുളഴിയാതെ ദുരൂഹത

വ്യാപാരിയായ ദീപുവിനെ കഴുത്തറത്ത് കൊന്ന സംഭവത്തില്‍ ചുരുളഴിയാതെ ദുരൂഹത. കേസ് അന്വേഷിക്കുന്ന തമിഴ്നാട് പോലീസിന് മുന്നില്‍ ഒട്ടനവധി ചോദ്യങ്ങളുണ്ട്‌. പ്രതിയായ അമ്പിളി കസ്റ്റഡിയിലുണ്ട്. ദീപു എന്തിനാണ് ഗുണ്ട നേതാവായ അമ്പിളിയെ കാറില്‍ കയറ്റിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കൊലയ്ക്ക് ശേഷം എടുത്തുമാറ്റിയ 10 ലക്ഷം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാര്‍ത്താണ്ഡത്തുനിന്ന് ഒരു സുഹൃത്ത് കാറില്‍ കയറുമെന്ന് ദീപു വീട്ടുകാരോടു പറഞ്ഞിരുന്നു. അതും ആരെന്ന് അന്വേഷിക്കേണ്ടതുണ്ട്. അമ്പിളിയെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്.

ഒറ്റയ്ക്കാണ് കൊല നടത്തിയത് എന്നാണ് അമ്പിളി മൊഴി നല്‍കിയത്. പക്ഷെ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. സ്ഥിരമായി ദീപുവില്‍ നിന്നും പണം പറ്റുന്നുണ്ട് അമ്പിളി. പിന്നെ എന്തിന് കൊന്ന് പണം മോഷ്ടിച്ചു എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചിട്ടില്ല. അമ്പിളിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയുമാണ്. പക്ഷെ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം പശു വളര്‍ത്തല്‍ ഉള്‍പ്പെടെയുള്ള ജോലികളാണ് ചെയ്യുന്നത്.

പൊള്ളാച്ചിയിലേക്കുള്ള യാത്രയ്ക്കാണ് ദീപു അമ്പിളിയെ കൂട്ടിയത്. കൊലയ്ക്കു പിന്നില്‍ മറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയാണ് മലയിന്‍കീഴിലെ വീട്ടില്‍നിന്ന് ദീപു സ്വന്തം കാറില്‍ 10 ലക്ഷം രൂപയുമായി പോയത്. പോയത് കളിയിക്കാവിള വരെ മാത്രവും. കളിയിക്കാവിള പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍നിന്ന് ഏകദേശം 200 മീറ്റര്‍ മാറിയാണ് കാറിനുള്ളില്‍ ദീപുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top