രാഹുല്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വഞ്ചിച്ചു; പരാതിയുമായി ഈരാറ്റുപേട്ട സ്വദേശിനിയായ ദന്തഡോക്ടർ; പന്തീരാങ്കാവ് കേസിലെ പ്രതിക്കെതിരെ വീണ്ടും പരാതി

കോഴിക്കോട് : പന്തീരാങ്കാവില്‍ നവവധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ എം ഗോപാല്‍ വിവഹം കഴിച്ച് വഞ്ചിച്ചുവെന്ന് മറ്റൊരു പരാതി. ഈരാറ്റുപേട്ട സ്വദേശിനിയായ ദന്തഡോക്ടറാണ് പരാതിയുമായി രംഗത്തെത്തിയത്. വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ഇത് നിലനില്‍ക്കെയാണ് വീണ്ടും വിവാഹം കഴിച്ചതെന്നും യുവതി വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹകാര്യം അറിഞ്ഞത്. വിവാഹശേഷം ജര്‍മ്മനിയില്‍ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ വഞ്ചിക്കുകയായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായതെന്നും യുവതി വ്യക്തമാക്കി. പൊലീസില്‍ യുവതി പരാതി നല്‍കിയിട്ടുണ്ട്.

രാഹുല്‍ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്ന കാര്യം സഹോദരിയും സമ്മതിച്ചിട്ടുണ്ട്. രണ്ടുപേരേയും മാട്രിമോണി വഴിയാണ് കണ്ടെത്തിയത്. പെണ്ണുകാണല്‍ ചടങ്ങ് നടത്തിയതും ഒരേ ദിവസമാണ്. ഈരാറ്റുപേട്ട സ്വദേശിനിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ജര്‍മ്മനിയിലേക്ക് കൊണ്ടുപോകുന്നതിനാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് മുമ്പ് യുവതി പിന്‍മാറി. തുടര്‍ന്ന് വിവാഹമോചനത്തിന് ഇരുവരും ഒരുമിച്ച് അപേക്ഷ നല്‍കിയതായും സഹോദരി പറഞ്ഞു. ഇതെല്ലാം ഇപ്പോള്‍ വിവാഹം കഴിച്ച പറവൂര്‍ സ്വദേശിനിയായ യുവതിക്കും കുടംബത്തിനും അറിയാമെന്നും സഹോദരി പറഞ്ഞു.

എന്നാല്‍ രാഹുല്‍ നേരത്തെ വിവാഹം കഴിച്ചിട്ടില്ലെന്ന് അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു വിവാഹനിശ്ചയം മാത്രമാണ് നടത്തിയിട്ടുള്ളത്. നവവധുവിനെ രാഹുല്‍ മര്‍ദിച്ചിട്ടുണ്ടെന്നും അമ്മ സമ്മതിച്ചു. സ്ത്രീധനത്തിന്റെ പേരിലായിരുന്നില്ല മര്‍ദനം. സ്ത്രീധനം ചോദിച്ചിട്ടില്ലെന്നും പ്രതിയുടെ അമ്മ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top