11കാരിയെ പീഡിപ്പിച്ച റെയിൽവേ ജീവനക്കാരനെ യാത്രക്കാർ തല്ലിക്കൊന്നു

പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച റെയിൽവേ ജീവനക്കാരനെ യാത്രക്കാരും ഇരയുടെ ബന്ധുക്കളും ചേർന്നു തല്ലിക്കൊന്നു. ബീഹാറിലെ ബറൗണിയിൽ നിന്നും ഡൽഹിയിലേക്ക് പോയ ഹംസഫർ എക്‌സ്പ്രസിലാണ് സംഭവം.
സിവാനിൽ നിന്നും കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് പെൺകുട്ടി ട്രെയിനിൽ കയറിയത്.

രാത്രി പതിനൊന്നരയോടെ ഗ്രൂപ്പ് ഡി ജീവനക്കാരനായ പ്രശാന്ത് കുമാർ കുട്ടിയെ തൻ്റെ സീറ്റിൽ ഇരുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ വാഷ്‌റൂമിൽ പോയപ്പോൾ കുമാർ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ട്രെയിൻ ലഖ്‌നൗവിലെ ഐഷ്ബാഗ് ജംഗ്ഷനിൽ എത്തിയപ്പോൾ പെൺകുട്ടി അമ്മയെ വിവരം അറിയിക്കുകയായിരുന്നു.

രോഷാകുലരായ യാത്രക്കാരും കുടുംബാംഗങ്ങളും കുമാറിനെ പിടികൂടി കോച്ചിൻ്റെ വാതിലിനടുത്തുള്ള ഭാഗത്തേക്ക് കൊണ്ടുപോയി. തുടർന്ന് കൊണ്ടുപോയി ട്രെയിൻ കാൺപൂർ സെൻട്രലിൽ എത്തുന്നതുവരെ മർദ്ദിച്ചു. ഒന്നര മണിക്കൂറിലേറെ തുടർച്ചയായി ആളുകളുടെ കൈകാര്യം നേരിട്ട പ്രശാന്തിനെ ട്രെയിൻ കാൺപൂർ സെൻട്രലിൽ എത്തിയപ്പോൾ മറ്റ് റെയിൽവേ ജീവനക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെ എത്തും മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർ അറിയിച്ചു.

സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് പ്രശാന്ത് കുമാറിൻ്റെ ബന്ധുക്കൾ രംഗത്തെത്തി. റെയിൽവേ ജീവനക്കാരൻ്റെ കുടുംബം കൊലക്കുറ്റത്തിന് കാൺപൂർ പോലീസിന് പരാതി നൽകി. പെൺകുട്ടിയുടെ വീട്ടുകാർ അതേ സ്റ്റേഷനിൽ ലൈംഗികാതിക്രമത്തിനും പരാതി നൽകിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top